Rahul Mamkootathil file
Kerala

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി ഈ മാസം 17ന് പരിഗണിക്കും

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്

MV Desk

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഈ മാസം 17 പരിഗണിക്കാൻ ജില്ലാ സെഷൻസ് കോടതി. ചൊവ്വാഴ്ച അറസ്റ്റിലായ രാഹുലിന്‍റെ ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി (3) തള്ളിയിരുന്നു. പിന്നാലെ ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് രാഹുൽ ജില്ലാ കോടതിയെ സമീപിച്ചത്.

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തനിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് വന്നതെന്നും രാഹുൽ കോടതിയെ അറിയിച്ചിരുന്നു. അതേത്തുടർന്നാണ് വിശദമായ പരിശോധനയ്ക്ക് നിർദേശം നൽകി. എന്നാൽ പരിശോധനയിൽ രാഹുൽ ക്ലിനിക്കലി ഫിറ്റാണെന്ന് ഡോക്‌ടർ മാർ റിപ്പോർട്ട് നൽ‌കിയതോടെ കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു. കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റു രണ്ടു കേസുകളിലും രാഹുൽ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെയാണ് രാഹുലിനെ പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് രാഹുൽ.

ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലക ശിൽപ്പ കേസിലും കണ്ഠര് കുടുങ്ങിയേക്കും

സ്വർണക്കൊള്ള കേസ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയേക്കും

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി