.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#രാജീവ് ചന്ദ്രശേഖർ, കേന്ദ്ര ഐടി, ഇലക്ട്രോണിക്സ്, നൈപുണ്യവികസന, സംരംഭകത്വ മന്ത്രി
കോൺഗ്രസും ചില സംസ്ഥാന സർക്കാരുകളും നിയമത്തിന്റെ മറപിടിച്ച് മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നതിനെ നമ്മൾ വിമർശിക്കാറുണ്ട്. അതേസമയം കേരളത്തിൽ പിണറായി വിജയൻ എന്താണു ചെയ്യുന്നതെന്ന് രാജ്യത്തെ ജനങ്ങൾ നോക്കേണ്ടത് പ്രധാനമാണ്.
അദ്ദേഹത്തിന്റെ സിപിഎം സർക്കാർ ചുമതലയേറ്റതു മുതൽ സ്വർണക്കടത്ത് മുതൽ റോഡ് ക്യാമറ വരെയുള്ള കുംഭകോണങ്ങളുടെ പരമ്പരയിൽപ്പെട്ടിരിക്കുകയാണ്. പലതിലും അദ്ദേഹത്തിന്റെ തന്നെ സ്റ്റാഫും കുടുംബാംഗങ്ങൾ വരെയും ഉൾപ്പെട്ടിരിക്കുകയും ചെയ്യവേ തന്നെ മാധ്യമങ്ങളെ നിരന്തരം അടിച്ചമർത്തുകയും ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയും ചെയ്യുന്നത്തിനുള്ള ശ്രമങ്ങളും നടക്കുകയാണ്. അടുത്തിടെ ചില ടിവി ചാനലുകൾക്കും ടിവി ചാനലുകളിലെ വനിതകളടക്കമുള്ള മാധ്യമപ്രവർത്തകർക്കും എതിരേ കേസുകൾ ഫയൽ ചെയ്യപ്പെട്ടു.
ബിബിസിയുടെ ഡോക്യുമെന്ററികൾ നിരോധിച്ചതിന് കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയും സർക്കാരുമാണ് കോടതിയുടെ പരിഗണനയിലുള്ളതും അപ്പീൽ നല്കിയിട്ടുള്ളതുമായ ഒരു വിഷയത്തിൽ "മറുനാടൻ മലയാളി' എന്ന യൂട്യൂബ് ചാനലിനും അതിന്റെ എഡിറ്റർ ഷാജൻ സ്കറിയക്കുമെതിരേയുള്ള നടപടികളെന്ന പേരിൽ അവിടത്തെ മറ്റു മാധ്യമ പ്രവർത്തകരുടെ ഓഫിസുകളിലും വീടുകളിലും പൊലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നത്.
നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് കാപട്യവും ഇരട്ടത്താപ്പും നിലനിൽക്കുന്നുണ്ടെങ്കിൽ, ഭീഷണിയുടെയും രാഷ്ട്രീയം തുടരുകയാണെങ്കിൽ അതിനെ പ്രതിനിധീകരിക്കുന്നത് കേരളത്തിലെ ഇടതുപക്ഷവും മാർക്സിസ്റ്റ് സർക്കാരുമാണ്. ത്രിപുര, പശ്ചിമ ബംഗാൾ തുടങ്ങി വിവിധയിടങ്ങളിൽ നിന്ന് അവർ നിഷ്കാസിതരാക്കപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല.
എന്നാൽ കേരളത്തിലാവട്ടെ, അവർ മാധ്യമങ്ങൾക്കെതിരായ അസഹിഷ്ണുതയുടെയും ഭീഷണിയുടെയും പ്രവർത്തനങ്ങൾ തുടരുന്നു. ഇത് തികച്ചും അസ്വീകാര്യവും ജനാധിപത്യക്രമത്തിന് നിരക്കാത്തതുമാണ്. ഡിജിറ്റൽ മാധ്യമങ്ങളുടെ ഈ ആധുനിക ലോകത്ത് സർക്കാരിന് അസൗകര്യമുണ്ടാക്കുന്ന ചോദ്യങ്ങളുയർത്തുന്നു എന്നതിന്റെ പേരിൽ ഒരു യൂട്യൂബ് വാർത്താ ചാനൽ നിരോധിക്കാനൊരുങ്ങുന്നത് സംസ്ഥാന സർക്കാരിന്റെ തന്നെ സ്വർണക്കടത്തു പോലുള്ള അഴിമതികൾക്കു നേരേ പിടിച്ച കണ്ണാടിയായി വേണം കരുതാൻ.
മാധ്യമങ്ങൾക്കു നേരേ ഇത്തരം അസഹിഷ്ണുത കാട്ടുകയും പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ പ്രതിപക്ഷത്ത് മുന്നിലുള്ളത് ഇടതുപക്ഷമാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്നതിലും കള്ളം പറയുന്നതിയിലും മടി കാട്ടാത്ത ഇവർ തന്നെയാണ് സ്വന്തം സർക്കാരിനെതിരെ പരാമർശമുണ്ടാവുമ്പോൾ വലുതായ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. ഇത് വ്യക്തമായ ഇരട്ടത്താപ്പാണ്; തുറന്നു കാട്ടപ്പെടേണ്ടതു തന്നെയാണ്.
(എഎൻഐ വാർത്താ ഏജൻസിയോടു പറഞ്ഞത്)