രമേശ് ചെന്നിത്തല

 
Kerala

ഒരു കോടിയിലധികം പേരുടെ വിവരങ്ങൾ ചോർന്നു; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

നിയമവിരുദ്ധമാണെന്ന് ചെന്നിത്തല

Jisha P.O.

തിരുവനന്തപുരം: ഡാറ്റ ചോർച്ചയുടെ കൂടുതൽ രേഖകൾ പുറത്ത് വിട്ട് കോൺഗ്രസ്. സ്ത്രീ-സുരക്ഷാ പദ്ധതിയിൽ പേര് ചേർത്തവരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയെടുത്തതിന്‍റെ വിവരങ്ങളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവുവിന്‍റെ നേതൃത്വത്തിലാണ് ഡാറ്റ ചോർത്തൽ നടന്നതെന്നും വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയെന്നും ചെന്നിത്തല ആരോപിച്ചു.

ശ്രീറാം സാംബ റാവു അതി ഗുരുതര ഡാറ്റ സ്വകാര്യത ലംഘനം നടത്തി. ഒരുകോടിയലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്തു.

ഫോൺ നമ്പർ ജില്ലാതാലൂക്ക് വാർഡ് വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറാൻ മുഖ്യമന്ത്രി ചെയ്തത് ക്രിമിനൽ കുറ്റമാണ്. മുഖ്യമന്ത്രിയുടെ ബിസിനസ് അക്കൗണ്ടിൽ നിന്നാണ് വാട്സ് ആപ്പ് സന്ദേശങ്ങൾ ഒരു കോടിയിലധികം ആളുകളിലേക്ക് പോയത്. ഇത് നിയമവിരുദ്ധമാണെന്നും ചെന്നിത്തല ആരോപിച്ചു. ഡാറ്റ ചോർത്തലിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി, ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീട്

ബസ് ഹോസ്റ്റസ് ഉൾപ്പെടെ ആഡംബര ബസ്; കെഎസ്ആർടിസി ബിസിനസ് ക്ലാസ് അടുത്തയാഴ്ച നിരത്തിൽ

"ബിബിയെ ബ്ലോക്ക് ചെയ്ത് അത്താഴവും കഴിച്ച് നന്നായൊന്നുറ‌ങ്ങ്"; ട്രംപിനെ പരിഹസിച്ച് ഇറാനിയൻ എംബസി

മിൽമ പാലിന്‍റെ വില കൂട്ടിയേക്കും, ലിറ്ററിന് ആറ് രൂപ കൂട്ടണമെന്ന് ആവശ്യം

27 വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി, വാൽപ്പാറ അപകടത്തിന് കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം