റേഞ്ച് ഓഫീസർ സുധീഷ് കുമാർ

 
Kerala

ഇരുതലമൂരിയെ കടത്തിയ പ്രതികളെ രക്ഷിക്കാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ റേഞ്ച് ഓഫിസർ പിടിയിൽ

വനം വിജിലൻസിന്‍റെ ശുപാർശയിലാണ് കേസിൽ നടപടിയെടുത്തത്.

തിരുവനന്തപുരം: ഇരുതലമൂരിയെ കടത്തിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫിസർ പിടിയിലായി. പാലോട് റേഞ്ച് ഓഫിസർ സുധീഷ് കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. 2023 ൽ സുധീഷ് കുമാർ പരുത്തിപ്പളളി റേഞ്ച് ഓഫിസറായിരിക്കെ ഇരുതലമൂരിയെ കടത്തുന്നതിനിടെ പിടിയിലായ പ്രതികളെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

വനം വിജിലൻസിന്‍റെ ശുപാർശയിലാണ് കേസിൽ നടപടിയെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി സുധീഷ് കുമാർ സസ്പെൻഷനിലായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് സർവീസിൽ തിരിച്ചു കയറിയത്.

ഇരുതലമൂരിയെ കടത്താനുപയോഗിച്ച പ്രതികളായ സജിത്, രാജ്പാൽ എന്നിവരെയും അവർ ഉപയോഗിച്ച ടൊയോട്ട ക്വാളിസ് വാഹനവും ഇയാൾ അന്ന് കസ്റ്റഡിയിലെടുത്തു. അതിനു ശേഷം കൈക്കൂലി വാങ്ങി ഇവരെ രക്ഷപെടുത്തിയെന്നാണ് കേസ്.

രാജ്പാലിന്‍റെ ബന്ധു നൽകിയ ഒരുലക്ഷവും, സജിത്തിന്‍റെ സഹോദരിയുടെ ഗൂഗിൾ പേ വഴി അയച്ച 45,000 രൂപയും വനം വകുപ്പ് കണ്ടെത്തി. ഇതേത്തുടർന്നാണ് റേഞ്ച് ഓഫിസർ സുധീഷ് കുമാറിനെയും ഡ്രൈവ‌ർ ദീപുവിനെയും സസ്പെൻഡ് ചെയ്തത്.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ക്ലാസിൽ മദ്യപിച്ചെത്തി വിദ്യാർഥിനികൾക്കൊപ്പം നൃത്തം! വീഡിയോ പ്രചരിച്ചതിനു പിന്നാലെ അധ്യാപകന് സസ്പെന്‍ഷന്‍

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു