എൽദോസ് കുന്നപ്പിള്ളി

 
Kerala

ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിയെ വെറുതേ വിട്ടു

എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴി നൽകിയ സാഹചര്യത്തിലാണ് വിധി.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതേ വിട്ട് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് എൽദോസ് ഉൾപ്പെടെ മൂന്നു പ്രതികളെ വെറുതേ വിട്ടതായി ഉത്തരവിട്ടത്. എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴി നൽകിയ സാഹചര്യത്തിലാണ് വിധി. രണ്ട് സാക്ഷികളും മൊഴി മാറ്റി പറഞ്ഞിരുന്നു.

മദ്യപിച്ചു വീട്ടിലെത്തി ഉപദ്രവിച്ചെന്നും കാറിൽ കയറ്റി കോവളത്തേക്ക് കൊണ്ടു പോയി ഉപദ്രവിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരുന്നത്.

2022 ജൂലൈയിൽ പരാതിക്കാരിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചതായും കോവളത്തുവെച്ച് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്. പരാതി പിൻവലിക്കാനായി എൽദോസ് പണം വാഗ്ദാനം ചെയ്തതായും ആരോപണമുണ്ടായിരുന്നു.

കപ്പൽ നിർമാണത്തിന് കേരളത്തിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന മുഖ‍്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

ബോംബ് വച്ചിട്ടുണ്ട്, ദയവായി പറക്കരുത്; ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, പൊലീസ് അന്വേഷണമാരംഭിച്ചു

ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി; രണ്ട് കുട്ടികളുൾപ്പെടെ മൂന്നു മരണം

'വെള്ളാപ്പള്ളി നടേശൻ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാത്തത് തിരിച്ചടിയായി'; വിമർശനവുമായി ഡിവൈഎഫ്ഐ

സംസ്ഥാനത്ത് കനത്ത മഴ വരുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്