ഹിരണ്‍ദാസ് മുരളി (വേടന്‍)

 
Kerala

ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേടന്‍ ഹൈക്കോടതിയിൽ

കേസിൽ മൊഴിയെടുക്കാൻ പരാതിക്കാരിക്ക് അയച്ച നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു

Namitha Mohanan

കൊച്ചി: ഗവേഷക വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ എറണാകുളം സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാപ്പർ വേടന്‍ (ഹിരൺദാസ് മുരളി) ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാനത്തിനു പുറത്തുപോകാൻ വേടന് സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നില്ല. ഫ്രാന്‍സ്, ജര്‍മനി എന്നിവ ഉള്‍പ്പടെ അഞ്ചു രാജ്യങ്ങളിൽ പോകാൻ അനുമതി വേണമെന്നാണ് വേടന്‍റെ ആവശ്യം.

അതേസമയം, കേസിൽ മൊഴിയെടുക്കാൻ പരാതിക്കാരിക്ക് അയച്ച നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നോട്ടീസിനെതിരേ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യക്തിവിവരങ്ങൾ പുറത്തറിയാൻ കാരണമാകുമെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് നോട്ടീസ് പിൻവലിക്കുന്നത്.

മോഹൻലാലിന് തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് കോടതി റദ്ദാക്കി

യുഎസിലെ സർക്കാർ ജോലിക്കൊപ്പം രഹസ്യമായി സ്വകാര്യകമ്പനിയിൽ ജോലി; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

''കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി'': സാറ ജോസഫ്

പിഎം ശ്രീയിൽ ഇടഞ്ഞ് സിപിഐ; മന്ത്രിസഭാ യോഗത്തിൽ നിന്നടക്കം വിട്ടു നിൽക്കാൻ ആലോചന

ഇനി റോഡ് ഷോ ഇല്ല; പ്രചരണത്തിന് ഹെലികോപ്റ്റർ വാങ്ങാൻ വിജയ്