പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് മിന്നൽ പരിശോധന; സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിച്ച 3500 കിലോ റേഷനരി പിടികൂടി

താലൂക്ക് സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരി‍ശോധന നടത്തിയത്

MV Desk

തിരുവനന്തപുരം: ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവടങ്ങളിലെ സ്വകാര്യ ഗോഡൗണുകളിൽ മിന്നൽ പരിശോധന. 3500 കിലോ റേഷനരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരി‍ശോധന നടത്തിയത്.

ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് വർഷങ്ങളായി അരികടത്തലും അനധികൃത വ്യാപാരവും നടക്കുന്നതായി താലൂക്ക് സപ്ലൈ ഓഫീസർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ഇഞ്ചിവിളയിലും സമീപ പ്രദേശങ്ങളിലുമായുള്ള 6 സ്വകാര്യ ഗോഡൗണുകളിലായി നടത്തിയ പരിശോധനയിൽ 50 കിലോ വീതമുള്ള 75ചാക്ക് റേഷനരിയും പനച്ചമൂട്ടിലെ നാല് ഗോഡൗണുകളിൽ നിന്ന് 125 ലേറെ ചാക്ക് റേഷനരിയും പിടിച്ചെടുത്തു. വിജിലൻസ് ഓഫിസർ അനി ദത്ത്, ജില്ലാ സപ്ലൈ ഓഫീസർ അജിത് കുമാർ, നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺ കുമാർ, ഓഫീസർമാരായ ബൈജു, ലീലാ ഭദ്രൻ, ബിജു, റേഷനിങ് ഇൻസ്പെക്‌ടർമാരായ ബിന്ദു, ഗിരീഷ് ചന്ദ്രൻ, രാജേഷ്, രശ്മി, ഷിബ, ജയചന്ദ്രൻ അടങ്ങുന്ന സംഘമാണ് അരിശേഖരം പിടികൂടിയത്.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ