riyas moulavi  
Kerala

'വിദ്വേഷം പ്രചരിപ്പിച്ചാൽ കടുത്ത നടപടി'; മുന്നറിയിപ്പുമായി പൊലീസ്

മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിൽ കാസർഗോഡ് ജില്ല പ്രിൻസിപ്പൽ സെഷൻ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്

കാസർഗോഡ്: റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെവിട്ട നടപടിക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്കിലൂടെയാണ് പൊലീസിന്റെ മുന്നറിയിപ്പ് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

റിയാസ് മൗലവി വധക്കേസിൻ്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തും.

മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിൽ കാസർഗോഡ് ജില്ല പ്രിൻസിപ്പൽ സെഷൻ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കാസർഗോഡ് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയാണ്.

കോന്നി പാറമട അപകടം; രക്ഷാപ്രവർത്തനം തുടരുന്നു

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം