ഡി. സുധീഷ് കുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ മുൻ എക്സിക‍്യൂട്ടിവ് ഓഫിസർ ഡി. സുധീഷ് കുമാറിന് കോടതി ജാമ‍്യം അനുവദിച്ചു. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടപ്പോളാണ് ജാമ‍്യം ലഭിച്ചിരിക്കുന്നത്.
രണ്ടു കേസുകളിലും ജാമ‍്യം ലഭിച്ചതോടെ സുധീഷ് കുമാർ തിങ്കളാഴ്ച ജയിലിൽ നിന്ന് പുറത്തിറങ്ങും. തട്ടിപ്പിന് സുധീഷ് കുമാർ അവസരമൊരുക്കിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. അതേസമയം, കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യപേക്ഷയിൽ വിജിലൻസ് കോടതി ബുധനാഴ്ച വാദം കേൾക്കും. നേരത്തെ മുരാരി ബാബു, ശ്രീകുമാർ എന്നിവർക്ക് ജാമ‍്യം അനുവദിച്ചിരുന്നു.