ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

 
Kerala

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

അയ്യപ്പ ഭക്തരുടെ ശബരിമല യാത്രയ്ക്കിടെ സംസ്ഥാനത്തെവിടെ വച്ച് അപകടമുണ്ടായാലും അഞ്ചു ലക്ഷം രൂപ പരിരക്ഷ ലഭിക്കും

Namitha Mohanan

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന്‍റെ ഭാഗമായി ഭക്തർക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനു സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം 70,000 ഭക്തർക്ക് വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാം.

വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി 20,000 ഭക്തരെയാണ് റിയൽ ടൈം ബുക്കിങ് വഴി ദർശനത്തിന് അനുവദിക്കുക. തീർഥാടകർക്കുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ കഴിഞ്ഞ വർഷം നാല് ജില്ലകളിൽ നടക്കുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു. ഈ തീർഥാടനകാലം മുതൽ ഇതിന്‍റെ പരിധി സംസ്ഥാനവ്യാപകമാക്കി.

അയ്യപ്പ ഭക്തരുടെ ശബരിമല യാത്രയ്ക്കിടെ സംസ്ഥാനത്തെവിടെ വച്ച് അപകടമുണ്ടായാലും അഞ്ചു ലക്ഷം രൂപ പരിരക്ഷ ലഭിക്കും. ഇതു കൂടാതെ മരണപ്പെടുന്നരുടെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് ഒരു ലക്ഷം വരെയും ആംബുലൻസ് ചെലവ് നൽകും. കൂടാതെ ഈ വർഷം മുതൽ ഇൻഷ്വറൻസ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോർഡ് സ്ഥിരം, ദിവസവേതന ജീവനക്കാർക്കും കൂടാതെ മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും കൂടി ലഭിക്കുന്നതാണ്.

നിലയ്ക്കൽ മുതൽ സന്നിധാനം വരെ തീർഥാടന പാതയിൽ വച്ച് ഭക്തർക്കുണ്ടാകുന്ന ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ മൂലം സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് നഷ്ട്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം മുതൽ അസുഖം മൂലം സ്വഭാവിക മരണം സംഭവിക്കുന്നവർക്ക് കൂടി മൂന്ന് ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പിൽഗ്രിം വെൽഫയർ നിധി കൂടി ആരംഭിക്കുകയാണ്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ഐഡി ആയതിനാൽ പരമാവധി ഭക്തർ ഓൺലൈൻ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ആന്ധ്രയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 9 മരണം

"കാമമല്ല, പ്രണയമായിരുന്നു"; അതിജീവിതയെ വിവാഹം ചെയ്ത പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി

2007 ന് ശേഷം ജനിച്ചവർക്ക് മാലിദ്വീപിൽ പുകയില നിരോധനം

രാഹുലിനൊപ്പം വേദിയിലിരിക്കാൻ വിസമ്മതിച്ച് സതീശൻ; പിന്നാലെ എംഎൽഎ വേദി വിട്ടു

"മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം'': ബിജെപി നേതൃത്വത്തിനെതിരേ മുൻ വക്താവ്