ഷിരൂരിൽ മൂന്നാംഘട്ട തെരച്ചിൽ; അവസാന പ്രതീക്ഷയെന്ന് കാർവാർ എംഎൽഎ 
Kerala

ഷിരൂരിൽ മൂന്നാംഘട്ട തെരച്ചിൽ; അവസാന പ്രതീക്ഷയെന്ന് കർവാർ എംഎൽഎ

പുഴയിൽ ഇറങ്ങി പരിശോധിക്കാൻ ഈശ്വർ മാൽപെക്കും അനുവാദം കൊടുത്തിട്ടുണ്ട്.

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ളവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരും. ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുക. അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്യാബിൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മണ്ണിടിച്ചിലിൽ കാണാതായ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

നാവിക സേന അടയാളപ്പെടുത്തിയ മൂന്നു പോയിന്‍റുകളിൽ ക്യാമറ ഇറക്കി പരിശോധന നടത്തും. പുഴയിൽ ഇറങ്ങി പരിശോധിക്കാൻ ഈശ്വർ മാൽപെക്കും അനുവാദം കൊടുത്തിട്ടുണ്ട്.

ഇത് മൂന്നാം ഘട്ട തെരച്ചിലാണ്. അർജുനെ കണ്ടെത്താനുള്ള അവസാന ശ്രമമെന്നാണ് കർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചത്. 66 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് നദിയിൽ വീണ്ടും തെരച്ചിൽ നടത്തുന്നത്.അർജുന്‍റെ സഹോദരിയും തെരച്ചിൽ നടത്തുന്നിടത്തേക്ക് എത്തും.

സംസ്ഥാനത്ത് 3 ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ‍്യത

പ്രധാനമന്ത്രി പുടിനുമായി കൂടിക്കാഴ്ച നടത്തും

ആഗോള അയ്യപ്പ സംഗമം തടയണം; ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും

വ‍്യാജ തിരിച്ചറിയൽ കാർഡ് കേസ്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാതെ രാഹുൽ മാങ്കൂട്ടത്തിൽ

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ