Kerala

താനൂരിൽ ബോട്ടപകടം: 16 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

താനൂർ: മലപ്പുറം താനൂരിൽ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 16 മരണം. ഓട്ടുംബ്രം തൂവൽതീരത്താണ് അപകടമുണ്ടായത്.

ബോട്ട് തലകീഴായി മറിയുകയായിരുന്നു. വൈകിട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നുവെന്നാണ് നിഗമനം. ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ നില ഗുരുതരമാണ്.

പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. രക്ഷാപ്രവർത്തനം തുടരുന്നു. പരിധിയിൽ കൂടുതൽ പേർ ബോട്ടിൽ കയറിയതാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. ബോട്ട് ഉയർത്താൻ ശ്രമം തുടരുന്നു. പരുക്കേറ്റവരെ താനൂർ, തിരൂർ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. വെളിച്ചം ഇല്ലാത്തത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.

താനൂർ, തിരൂർ ഫയർ ഫോഴ്സ് യൂണിറ്റുകളും പൊലീസ് , റവന്യൂ, ആരോഗ്യ വിഭാഗവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. മരിച്ചവരിൽ 4 കുട്ടികൾ ഉള്ളതായും റിപ്പോർട്ടുകൾ.

ഐപിഎൽ: കോൽക്കത്ത ഫൈനലിൽ

യുഎസിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് 3 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; സഹകരിക്കില്ലെന്ന് യുഎസ്

മേയർ ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ജഗന്നാഥ സ്വാമി മോദിയുടെ ആരാധകനെന്ന പരാമർശം നാക്കുപിഴ; പ്രായശ്ചിത്തമായി 3 ദിവസം വ്രതമെന്ന് ബിജെപി നേതാവ് സംബിത് പാത്ര