മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു

 
Kerala

മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു

കോഴിക്കോട് പേരാമ്പ്രയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്‍റെ ലാത്തിച്ചാർജിനിടെയാണ് ഷാഫിക്ക് പരുക്കേറ്റത്

Namitha Mohanan

കോഴിക്കോട്: പൊലീസ് മർദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഷാഫി ആശുപത്രി വിടുന്നത്. ബുധനാഴ്ച തുടർ ചികിത്സക്കായി വീണ്ടും ആശുുപത്രിയിലെത്തേണ്ടതുണ്ട്.

കോഴിക്കോട് പേരാമ്പ്രയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്‍റെ ലാത്തിച്ചാർജിനിടെയാണ് ഷാഫിക്ക് പരുക്കേറ്റത്. സംഘര്‍ഷത്തില്‍ മുഖത്തും കൈക്കും കാലിനും പരുക്കേറ്റ ഷാഫിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എംപിയുടെ മൂക്കിന്‍റെ 2 എല്ലുകൾ പൊട്ടിയിട്ടുണ്ട്. രാത്രി തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും തമ്മിൽ തർക്കമുണ്ടായി. തർക്കത്തെത്തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിക്കുകയും ശേഷം പ്രതിഷേധ റാലി നടത്തുകയുമായിരുന്നു. ഇതിനു നേരെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്തത്.

പുറത്തുവന്നത് കെട്ടുകഥ; രാജി വയ്ക്കില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയിൽ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ്

കരൂർ ദുരന്തം; ചൊവ്വാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ നോട്ടീസ്

മാസ്റ്റർ ഫൗണ്ടേഷന്‍റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രി ജി. സുധാകരന്

രാജ്യത്തിന്‍റെ ഹീറോ സഞ്ജു നാട്ടിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്