മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു

 
Kerala

മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു

കോഴിക്കോട് പേരാമ്പ്രയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്‍റെ ലാത്തിച്ചാർജിനിടെയാണ് ഷാഫിക്ക് പരുക്കേറ്റത്

Namitha Mohanan

കോഴിക്കോട്: പൊലീസ് മർദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഷാഫി ആശുപത്രി വിടുന്നത്. ബുധനാഴ്ച തുടർ ചികിത്സക്കായി വീണ്ടും ആശുുപത്രിയിലെത്തേണ്ടതുണ്ട്.

കോഴിക്കോട് പേരാമ്പ്രയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്‍റെ ലാത്തിച്ചാർജിനിടെയാണ് ഷാഫിക്ക് പരുക്കേറ്റത്. സംഘര്‍ഷത്തില്‍ മുഖത്തും കൈക്കും കാലിനും പരുക്കേറ്റ ഷാഫിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എംപിയുടെ മൂക്കിന്‍റെ 2 എല്ലുകൾ പൊട്ടിയിട്ടുണ്ട്. രാത്രി തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

പേരാമ്പ്ര സികെജി കോളെജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും തമ്മിൽ തർക്കമുണ്ടായി. തർക്കത്തെത്തുടർന്ന് യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിക്കുകയും ശേഷം പ്രതിഷേധ റാലി നടത്തുകയുമായിരുന്നു. ഇതിനു നേരെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്തത്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്