ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികള്‍ പ്ലസ് വൺ പ്രവേശനം നേടി

 
Kerala

ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികള്‍ പ്ലസ് വൺ പ്രവേശനം നേടി

പ്രവേശനം നൽകിയ നടപടി വേദനാജനകമെന്ന് ഷഹബാസിന്‍റെ അച്ഛൻ

Ardra Gopakumar

കൊച്ചി: കോഴിക്കോട് താമരശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 5 വിദ്യാർഥികൾക്കും ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്ലസ് വൺ പ്രവേശനം. മൂന്നു പേർ താമരശേരി ജിവിഎച്ച്എസ്എസിലും രണ്ടു പേർ കോഴിക്കോട് നഗരത്തിലെ സ്‌കൂളുകളിലുമാണ് പ്രവേശനം നേടിയത്.

പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഈ തീരുമാനം തെറ്റായ സന്ദേശം നല്‍കുമെന്നും ഷഹബാസിന്‍റെ അച്ഛൻ പ്രതികരിച്ചു.

ഇതിനെ എതിർത്ത് താമരശേരി ജിവിഎച്ച്എസ്എസിനു മുന്നിൽ കെഎസ്‍യുവിന്‍റെയും എംഎസ്എഫിന്‍റെയും വലിയ പ്രതിഷേധമുണ്ടായിരുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വിദ്യാർഥികൾ പ്രവേശന നടപടികള്‍ പൂർത്തിയാക്കിയത്.

ഹൈക്കോടതിയുടെ നിർദേശപ്രകാരം വ്യാഴാഴ്ച (June 5) രാവിലെ 10 മണിയോടെയാണ് ഇവരെ പ്ലസ് വൺ പ്രവേശനത്തിനായി പുറത്തിറക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും താമരശേരി സ്‌കൂൾ പരിസരത്തുണ്ടായിരുന്നു. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയില്‍ പ്രവേശനം നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

നിലവിൽ ജുവനൈൽ ഹോമിൽ കഴിയുന്ന കേസിലെ പ്രതികളായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. പ്ലസ് വൺ പ്രവേശനം നേടേണ്ട അവസാന തീയതി വ്യാഴാഴ്ച ആയതിനാലാണ് കോടതിയുടെ ഇടപെടൽ.

'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തെ'ക്കുറിച്ചു പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

സിദ്ധരാമയ്യ രാജ്യസഭയിലേക്ക്? കർണാടകയിൽ നേതൃമാറ്റമെന്ന് സൂചന

പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും നേരിൽ കണ്ട് സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി; മുഖ്യമന്ത്രി വി.ഡി. സതീശൻ

ടിനി ടോമിനെതിരേ നിയമ നടപടിക്ക് അൻസിബ