അർജുൻ 
Kerala

അർജുന്‍റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

72 ദിവസങ്ങളായി അർജുമായി തെരച്ചിൽ തുടരുകയായിരുന്നു

ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

ലോറിയുടെ ക്യാബിനാണ് പുഴയിൽ നിന്നും ഉയർത്തിയത്. ഇത് അർജുന്‍റെ ലോറിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോറിയിൽ നിന്നും ശരീര ഭാഗങ്ങൾ ഡിങ്കി ബോട്ടിലേക്ക് മാറ്റി. ശരീരഭാഗങ്ങൾ‌ അർജുന്‍റേത് തന്നെയാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവിനായി ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഫലം വരുവരെ ലോറിയിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ‌ മോർ‌ച്ചറിയിൽ സൂക്ഷിക്കും. ശരീരഭാഗങ്ങൾ അർജുന്‍റേതാണെന്ന് ഔദ്യോഗികമായി കണ്ടെത്തിയതിനു ശേഷമാവും വീട്ടുകാർക്ക് വിട്ടുനൽകുക.

ജൂലൈ 16 നാണ് ശക്തമായ മണ്ണിടിച്ചിൽ അർജുനേയും ലോറിയേയും കാണാതായത്. അന്നുമുതൽ തെരച്ചിൽ നടത്തിയെങ്കിലും അപകടം നടന്ന് 72 ദിവസത്തിനു ശേഷം ഇന്നാണ് ലോറിയെക്കുറിച്ച് വിവരം ലഭിക്കുന്നത്.

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തന രഹിതം; പങ്കില്ലെന്ന് കേന്ദ്രം

വ്യാജ മോഷണക്കേസിൽ‌ കുടുക്കിയ സംഭവം; വീട്ടുടമയ്ക്കും മകൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ കേസ്

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തിയ കേസ്; വ്ളോഗറുടെ കേരള സന്ദർശനത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ്

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി