എസ്. ജയശ്രീ
ന‍്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതി എസ്. ജയശ്രീ കേസുമായി സഹകരിക്കണമെന്ന് കോടതി. ഫെബ്രുവരി 18ന് അന്വേഷണ ഉദ‍്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. കേസ് ഇനി പരിഗണിക്കുന്നത് വരെ ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു.
കേസിലെ മുഖ‍്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കു വേണ്ടി കൈമാറാൻ ഉത്തരവിറക്കിയെന്നാണ് ജശ്രീയുടെ പേരിലുള്ള കുറ്റം. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജയശ്രീ നേരത്തെ വ‍്യക്തമാക്കിയിരുന്നു.
കേസിൽ ജയശ്രീയുടെ പങ്ക് വ‍്യക്തമാണെന്നും അതിനാൽ ജാമ‍്യം നൽകരുതെന്നും എസ്ഐടി കോടതിയോട് ആവശ‍്യപ്പെട്ടിരുന്നു. ജയശ്രീയുടെ ജാമ‍്യാപേക്ഷയെ എതിർത്ത് സുപ്രീം കോടതിയിലാണ് എസ്ഐടി ആവശ‍്യം ഉന്നയിച്ചത്. ജയശ്രീയെ കസ്റ്റഡിയിൽ ചോദ‍്യം ചെയ്യണമെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.