കണ്ഠര് രാജീവര്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരരുടെ സാമ്പത്തിക സ്രോതസിന്‍റെ വിവരങ്ങൾ കോടതിയിൽ ഹാജരാക്കി കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം.
തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും ഭാര‍്യയുടെ പേരിൽ 62 ലക്ഷം രൂപയുടെയും നിക്ഷേപമുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു.
കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്സ് എന്ന സ്ഥാപനത്തിൽ തന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് നിക്ഷേപമുള്ളതായും കേസിലെ മുഖ‍്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി 2004മുതൽ തന്ത്രിക്ക് ബന്ധമുള്ളതായും എസ്ഐടി കോടതിയെ അറിയിച്ചു.