കാര്യവട്ടം ക്യാംപസ് 
Kerala

കാര്യവട്ടം ക്യാംപസിലെ വാട്ടർടാങ്കിൽ നിന്ന് കണ്ടെത്തിയത് പുരുഷന്‍റെ അസ്ഥികൂടം; അരികിൽ കണ്ണടയും ടൈയും

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

നീതു ചന്ദ്രൻ

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ പഴയ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയത് പുരുന്‍റെ അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു. ടാങ്കിൽ നിന്ന് തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിമരിച്ചുവെന്നാണ് നിഗമനം. ടാങ്കിനുള്ളിൽ നിന്ന് കയറും കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അസ്ഥികൂടത്തിന് മൂന്നു വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. സമീപത്തു നിന്ന് തലശേരി സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസും കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ചയാണ് പഴയ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശമാകെ കാടു പിടിച്ചു കിടക്കുന്നതിനാൽ അവിടേക്ക് ആരും പ്രവേശിക്കാറില്ല. ക്യാംപസിലെ ജീവനക്കാരനാണ് ആകസ്മികമായി അസ്ഥികൂടം കണ്ടെത്തിയത്.

ഉടൻ പൊലീസിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും 15 അടി താഴ്ചയുള്ള ടാങ്കിലിറങ്ങാനുള്ള സുരക്ഷാ സജ്ജീകരണങ്ങൾ ഇല്ലാതിരുന്നതിനാൽ നടപടികൾ വ്യാഴാഴ്ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

ആന്ധ്രാപ്രദേശിൽ ബസിന് തീപിടിച്ച് 25 മരണം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

വനിതാ ലോകകപ്പ്: ഇന്ത്യ സെമി ഫൈനലിൽ

പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളം

ശുചീകരണ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം; സുപ്രധാന ഉത്തരവുമായി തമിഴ്നാട് സർക്കാർ