ആന്‍റണി രാജു 
Kerala

'കെഎസ്ആർടിസിയിലെ ശമ്പളക്കുടിശിക മുഴുവൻ തീർത്തു, പടിയിറങ്ങുന്നത് ചാരിതാർഥ്യത്തോടെ': ആന്‍റണി രാജു

വകുപ്പ് തനിക്കൊരിക്കലും മുൾക്കിരീടമായിരുന്നില്ലെന്നും ആന്‍റണി രാജു പറഞ്ഞു

നീതു ചന്ദ്രൻ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ മുഴുവൻ ശമ്പളക്കുടിശികയും കൊടുത്തു തീർത്തുവെന്ന ചാരിതാർഥ്യത്തോടെയാണ് മന്ത്രിസ്ഥാനത്തു നിന്ന് പടിയിറങ്ങുന്നതെന്ന് ആന്‍റണി രാജു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്കു രാജിക്കത്തു നൽകിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഒരു വകുപ്പായിരുന്നു കെഎസ്ആർടിസി. എങ്കിലും ഇന്ന് ചാരിതാർഥ്യം ഉണ്ട്. കാരണം കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസം വരെയുള്ള ശമ്പളം മുഴുവനായി കൊടുക്കാൻ സാധിച്ചു.

ഒരു രൂപ പോലും കുടിശിക ഇല്ലാതെയാണ് മന്ത്രിസ്ഥാനത്തു നിന്ന് ഇറങ്ങുന്നത് എന്നതിൽ ചാരിതാർഥ്യമുണ്ടെന്നും ആന്‍റണി രാജു പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരാണ് എന്നൊരു ധാരണ പൊതുജനങ്ങൾക്കുണ്ട്. ഇപ്പോൾ കെഎസ്ആർടിസിക്ക് നല്ലൊരു ബേസ് ഉണ്ട്. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും ആന്‍റണി രാജു പറഞ്ഞു.

വകുപ്പ് തനിക്കൊരിക്കലും മുൾക്കിരീടമായിരുന്നില്ലെന്നും ആന്‍റണി രാജു പറഞ്ഞു. ലോകമെമ്പാടും സർക്കാരിന്‍റെ സഹായത്തോടെയാണ് പൊതുഗതാഗത സംവിധാനം നില നിൽക്കുന്നത്. കേരളത്തിൽ അൽപ്പം കുറവാണ്. തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം ഇതിനേക്കാൾ വലിയ സാമ്പത്തിക സഹായം നൽകിയാണ് വകുപ്പ് നില നിർത്തിയിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ 70 കോടി രൂപയാണ് പെൻഷനായി നൽകുന്നത്.

അതു മാറ്റി വച്ചാൽ 20 കോടി മാത്രമാണ് വകുപ്പിന് ലഭിക്കുന്നത്. ഇന്ത്യയിൽ ഏത് പൊതുഗതാഗത സംവിധാനമാണ് ഇത്തരത്തിൽ നില നിൽക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മെച്ചപ്പെട്ട സ്ഥിതിയാണ് കെഎസ്ആർടിസിയുടേതെന്നും ആന്‍റണി രാജു പറഞ്ഞു.

മഹാരാഷ്ട്ര പിഎസ്‌സി പരീക്ഷാ പേപ്പർ ചോർച്ച; പ്രതിഷേധക്കാർക്കൊപ്പം ചേരുമെന്ന് സിജെപി

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി