പുലികളി സംഘത്തിനൊപ്പം സുരേഷ് ഗോപി.

 

File

Kerala

സുരേഷ് ഗോപി വാക്ക് പാലിച്ചു; പുലികളിക്ക് 24 ലക്ഷം

സംസ്ഥാന സർക്കാർ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാത്തത് കാരണമാണ് ഫണ്ട് വൈകിയതെന്ന് സുരേഷ് ഗോപി

Thrissur Bureau

തൃശൂർ: കേരളത്തിലെ ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണമായ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സഹായം. പുലിക്കളി സംഘങ്ങൾക്കായി കേന്ദ്രം 24 ലക്ഷം രൂപ അനുവദിച്ചതായി കേന്ദ്ര പെട്രോളിയം, നാച്ചുറൽ ഗ്യാസ്, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

പുലിക്കളി കലാകാരന്മാർക്ക് വലിയൊരു ആശ്വാസമായാണ് ഈ പ്രഖ്യാപനം എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ പുലികളിക്കിടെ സുരേഷ് ഗോപി നൽകിയ വാഗ്ദാനമായിരുന്നു ഈ ധനസഹായം. സംസ്ഥാന സർക്കാർ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാത്തത് കാരണമാണ് ഫണ്ട് വൈകിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

എന്നാൽ, തൃശൂരിന്‍റെ സാംസ്കാരിക പാരമ്പര്യത്തിനും ഈ കലാരൂപത്തിനും യാതൊരു തടസ്സവും നേരിടാതിരിക്കാൻ ഈ തവണ പ്രത്യേക കേസായിട്ടാണ് അനുമതി തേടിയതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ ചട്ടങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് പൂർണമായി അനുവദിച്ചിരിക്കുന്നത്.

ജൂലൈ 27-ലെ അനുമതിക്കത്തുമായി ബന്ധപ്പെട്ട ഫോട്ടോയും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഓണാഘോഷ വേളയിൽ ഈ കലാരൂപത്തിന് കൂടുതൽ നിറം പകരാനും കേരളത്തിന്‍റെ തനത് സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും ഈ ഫണ്ട് സഹായിക്കുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ പ്രത്യാശിച്ചു.

"സാംസ്കാരിക നഗരത്തിന്‍റെ അഭിമാനമാണ് പുലിക്കളി, അതിനെ നെഞ്ചിലേറ്റാൻ ഞാൻ എപ്പോഴും കൂടെയുണ്ടാകും," അദ്ദേഹം കൂട്ടിച്ചേർത്തു.

ചങ്ങനാശേരി ദുരിതാശ്വാസ ക്യാംപിൽ രാവിലെ മുതൽ പട്ടിണി

നേത്ര ചികിത്സയ്ക്കായി വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനർജി; ഹർജി തള്ളി കോടതി

സർക്കാർ ആശുപത്രിക്കുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് മന്ത്രിക്ക് സ്വീകരണം

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളെടുത്ത് അമ്മയ്ക്കയച്ചു; യുവതി അടക്കം ആറംഗ സംഘത്തിനെതിരേ കേസ്

ഝാർഖണ്ഡിലേക്ക് യാത്ര തിരിക്കും; വിദ‍്യാർഥികൾക്കൊപ്പമെന്ന് അഭിജീത് ദിപ്കെ