Kerala

താനൂർ ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ

താനൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്

മലപ്പുറം: 22 ഓളം പേർ മരിച്ച താനൂർ ബോട്ടപകടത്തിൽ ഒളിവിലായിരുന്ന ബോട്ട് ഉടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബോട്ടപകടം നടന്നതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇയാളെ ഉടൻ താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കും. ഇയാൾക്കെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ദീർഘകാലം വിദേശത്തായിരുന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് ആരംഭിച്ചതെന്നാണ് വിവരം.

ആലപ്പുഴ പോർട്ട് ചീഫ് സർവേയറാണ് കഴിഞ്ഞ മാസം സർവേ നടത്തി ബോട്ടിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും സ്ഥിരീകരിക്കാത്ത വിവരം. എന്നാൽ, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. മീൻപിടിക്കാൻ ഉപയോഗിക്കുന്ന ബോട്ടാണ് രൂപമാറ്റം വരുത്തി ഉല്ലാസയാത്രയ്ക്കു നൽകിയിരുന്നതെന്നാണ് സൂചന.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് 30 ലക്ഷം കവർന്നു; പേടിഎം ജീവനക്കാർ അറസ്റ്റിൽ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി