Kerala

താനൂർ ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ

താനൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്

മലപ്പുറം: 22 ഓളം പേർ മരിച്ച താനൂർ ബോട്ടപകടത്തിൽ ഒളിവിലായിരുന്ന ബോട്ട് ഉടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബോട്ടപകടം നടന്നതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇയാളെ ഉടൻ താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കും. ഇയാൾക്കെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ദീർഘകാലം വിദേശത്തായിരുന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് ആരംഭിച്ചതെന്നാണ് വിവരം.

ആലപ്പുഴ പോർട്ട് ചീഫ് സർവേയറാണ് കഴിഞ്ഞ മാസം സർവേ നടത്തി ബോട്ടിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും സ്ഥിരീകരിക്കാത്ത വിവരം. എന്നാൽ, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. മീൻപിടിക്കാൻ ഉപയോഗിക്കുന്ന ബോട്ടാണ് രൂപമാറ്റം വരുത്തി ഉല്ലാസയാത്രയ്ക്കു നൽകിയിരുന്നതെന്നാണ് സൂചന.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ