Kerala

താനൂർ ദുരന്തം: റിട്ട. ജസ്റ്റിസ് വികെ മോഹന്‍ അന്വേഷിക്കും

15 കുട്ടികളടക്കം 22 പേരാണ് മുങ്ങി മരിച്ചത്. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപെട്ടത്.

മലപ്പുറം: 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ട് അപകടം റിട്ട. ജസ്റ്റിസ് വികെ മോഹന്‍ ചെയർമാനായ ജുഡീഷ്യൽ കമ്മീഷന്‍ അന്വേഷിക്കും. നീലകണ്ഠന്‍ ഉണ്ണി, സുരേഷ് കുമാർ എന്നീവർ സാങ്കേതിക വിദഗ്ദർ കമ്മീഷന്‍ അംഗങ്ങളായിരിക്കും.

സംസ്ഥാനത്തെ മുഴുവന്‍ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.

മെയ് 7ന് രാത്രി ഏഴരയോടെയാണ് താനൂരിൽ ബോട്ടപകടമുണ്ടായത്. 15 കുട്ടികളടക്കം 22 പേരാണ് മുങ്ങി മരിച്ചത്. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപെട്ടത്. ആളുകളെ അധികമായി കയറ്റിയതാണ് ബോട്ട് അപകടത്തിന് കാരണം. ബോട്ടുടമ നാസറിനെ പൊലീസ് കോഴിക്കോടു നിന്നും അറസ്റ്റു ചെയ്തിട്ടുണ്ട്. അപകടത്തിനു പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി