Kerala

താനൂർ ദുരന്തം: റിട്ട. ജസ്റ്റിസ് വികെ മോഹന്‍ അന്വേഷിക്കും

മലപ്പുറം: 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ട് അപകടം റിട്ട. ജസ്റ്റിസ് വികെ മോഹന്‍ ചെയർമാനായ ജുഡീഷ്യൽ കമ്മീഷന്‍ അന്വേഷിക്കും. നീലകണ്ഠന്‍ ഉണ്ണി, സുരേഷ് കുമാർ എന്നീവർ സാങ്കേതിക വിദഗ്ദർ കമ്മീഷന്‍ അംഗങ്ങളായിരിക്കും.

സംസ്ഥാനത്തെ മുഴുവന്‍ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.

മെയ് 7ന് രാത്രി ഏഴരയോടെയാണ് താനൂരിൽ ബോട്ടപകടമുണ്ടായത്. 15 കുട്ടികളടക്കം 22 പേരാണ് മുങ്ങി മരിച്ചത്. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപെട്ടത്. ആളുകളെ അധികമായി കയറ്റിയതാണ് ബോട്ട് അപകടത്തിന് കാരണം. ബോട്ടുടമ നാസറിനെ പൊലീസ് കോഴിക്കോടു നിന്നും അറസ്റ്റു ചെയ്തിട്ടുണ്ട്. അപകടത്തിനു പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം

ജൂൺ മൂന്നിന് സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചിയിൽ നിർവഹിക്കും

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്‌ടർ, ​ഗർഭസ്ഥശിശു മരിച്ചു; പരാതി

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 4 ജില്ലകളിൽ റെഡ് അലർട്ട്