താമരശേരി അതിരൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനി

 
Kerala

''തിരുക്കർമ വേളയിൽ വീഡിയോയും ഫോട്ടോയും ചിത്രീകരിക്കുന്നവർ ക്രൈസ്തവരായിരിക്കണം'': താമരശേരി അതിരൂപത

താമരശേരി അതിരൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയാണ് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയത്

Namitha Mohanan

താമരശേരി: തിരുക്കർമങ്ങൾ നടക്കുമ്പോൾ ദേവാലായങ്ങളിൽ വീഡിയോയും ഫോട്ടോയും എടുക്കുന്നവർ ക്രൈസ്തവ വിശ്വാസികളായിരിക്കുന്നതാണ് അഭികാമ്യമെന്ന് താമരശേരി അതിരൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനി. 'ദൈവാലായ തിരുക്കർമങ്ങൾ - ഫോട്ടോ ഗ്രാഫേഴ്സിനുള്ള നിർദേശങ്ങൾ' എന്ന തലക്കെട്ടോടെയാണ് നിർദേശം.

''തിരുക്കർമസമയത്ത് ദേവാലയങ്ങളിൽ ഫോട്ടോ അല്ലെങ്കിൽ വീഡിയോ ചിത്രീകരിക്കുന്നവർ ക്രൈസ്തവ വിശ്വാസികളായിരിക്കുന്നതാണ് അഭികാമ്യം. അക്രൈസ്തവരെങ്കിൽ വിശുദ്ധ കുർബാനയെക്കുറിച്ചും തിരുക്കർമങ്ങളെക്കുറിച്ചും അറിവുള്ളവരായിരിക്കണം. ദൈവാലയങ്ങളുടെ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രം ധരിച്ചാവണം ദേവാലയത്തിൽ പ്രവേശിക്കേണ്ടത്.'' എന്നീ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

കഫ് സിറപ്പുകളുടെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന

വയനാട് ദുരന്തം: കാരുണ്യമല്ല തേടുന്നത്, ചിറ്റമ്മ നയം വേണ്ടെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

മസ്തിഷ്ക ജ്വരം ബാധിച്ച് മകൾ മരിച്ചു; ഡോക്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ച് അച്ഛൻ

പാക്കിസ്ഥാന്‍റെ തീയുണ്ട; ഹാരിസ് റൗഫിനെ പുറത്താക്കാനൊരുങ്ങി പിസിബി

ദുൽക്കറിനെ വിളിച്ചു വരുത്തി ഇഡി; ചോദ്യം ചെയ്തേക്കും