വി.ഡി. സതീശൻ 
Kerala

കേന്ദ്രവും സംസ്ഥാനവും മുനമ്പത്തെ പറ്റിച്ചു: വി.ഡി. സതീശൻ

പാര്‍ലമെന്‍റ് പാസാക്കിയ വഖഫ് നിയമം മുനമ്പം വിഷയം പരിഹരിക്കാന്‍ പര്യാപ്തമല്ല.

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ മുനമ്പത്തെ ജനങ്ങളെ പറ്റിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റ് പാസാക്കിയ വഖഫ് നിയമം മുനമ്പം വിഷയം പരിഹരിക്കാന്‍ പര്യാപ്തമല്ല.

നിയമ ഭേദഗതി ഒരിക്കലും അവസാനിക്കാത്ത നിയമപ്രശ്‌നത്തിലേക്ക് മുനമ്പം വിഷയത്തെ കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും സതീശൻ പറഞ്ഞു. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചത് യുഡിഎഫാണ്. അതേ നിലപാടിലേക്ക് ഭൂമി നല്‍കിയവരും വാങ്ങിയവരും എത്തിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ വഖഫ് ട്രിബ്യൂണലില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായേനെ. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലിൽ വഖഫ് ട്രിബ്യൂണലിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തു. പ്രശ്‌നപരിഹാരത്തിനുള്ള അവസരത്തെ പിന്നില്‍ നിന്ന് കുത്തിയത് സംസ്ഥാന സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍