Kerala

തിരുവല്ല താലൂക്ക് അദാലത്ത്; 126 പരാതികൾ പൂർണമായും പരിഹരിച്ചു: ആരോഗ്യ മന്ത്രി

പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കും

MV Desk

തിരുവല്ല : താലൂക്ക് അദാലത്തില്‍ പരിഗണിച്ച 158 പരാതികളില്‍ 126 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അദാലത്ത് തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കരുതലും കൈത്താങ്ങും തിരുവല്ല താലൂക്കുതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 32 പരാതികളിൽ   തുടർനടപടി സ്വീകരിക്കുന്നതിന് വകുപ്പുകൾക്ക് കൈമാറി. പുതിയതായി 168 പരാതികൾ ലഭിച്ചു.

പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കും. 11 ഗുണഭോക്താക്കള്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്‌തു.

മാറ്റിവച്ച റാന്നി താലൂക്കുതല അദാലത്ത് മേയ് 23 നടത്തും. താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്കുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വച്ചിരുന്നു. ഇങ്ങനെ മാറ്റി വച്ച അദാലത്താണ് ഈ മാസം 23 ന് നടക്കുക. ജനങ്ങൾക്ക് നിയമപ്രകാരമുള്ള നീതി  ഉറപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യം. മാനദണ്ഡങ്ങൾ അനുസരിച്ച് പ്രശ്നങ്ങൾക്കും പരാതികൾക്കും അർഹമായ നീതി നടപ്പിലാക്കുകയാണ് സർക്കാർ ലക്ഷ്യം. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അദാലത്തിന് തുടർച്ച ഉണ്ടാവും. ജില്ലയിലെ  അദാലത്തുകൾ പൂർണമായി 15 ദിവസത്തിനു ശേഷം റിവ്യൂ മീറ്റിംഗ് നടത്തുമെന്നും  മന്ത്രി പറഞ്ഞു.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ