നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം; കുടുങ്ങിക്കിടന്നയാളെ സാഹസികമായി രക്ഷപ്പെടുത്തി 
Kerala

നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വൻ അപകടം; കുടുങ്ങിക്കിടന്നയാളെ സാഹസികമായി രക്ഷപ്പെടുത്തി

ജോലിക്കിടെ പൂര്‍ണമായും മണ്ണിനടിയിൽ കുടുങ്ങിപോവുകയായിരുന്നു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ കുടുങ്ങിയാളെ ഒരു മണിക്കൂറിലധകം നീണ്ടു നിന്ന സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ പുറത്തെത്തിച്ചു. ആലത്തൂർ സ്വദേശി ഷൈലനാണ് രക്ഷപ്പെടുത്തിയത്. ജോലിക്കിടെ പൂര്‍ണമായും മണ്ണിനടിയിൽ കുടുങ്ങിപോവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നെയ്യാറ്റിൻകര ആനാവൂരിൽ തോട്ടത്തിൽ മണ്ണെടുക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്.

തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ശരീര ഭാഗത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും ഷൈലന്‍റെ കാലിന്‍റെ ഭാഗം ഉള്‍പ്പെടെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറിലധകം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവിൽ ഉച്ചയ്ക്ക് 2.30 ഓടെയാണ് തൊഴിലാളിയെ പുറത്തെടുത്തത്. സ്ട്രച്ചറിൽ പുറത്തെത്തിച്ചശേഷം ഇയാളെ വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. കാര്യമായ പരുക്കുകളില്ലെന്നാണ് വിവരം.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ