ഗുരുതര പരുക്കേറ്റ അഭിഭാഷക ശാമിലി

 
Kerala

തിരുവനന്തപുരത്ത് അഭിഭാഷകയ്ക്ക് ക്രൂര മർദനം, ഗുരുതര പരുക്ക്; സീനിയർ അഭിഭാഷകനെതിരേ പരാതി

അഭിഭാഷകൻ മോപ് സ്റ്റിക്കുകൊണ്ട് മർദിച്ചതായാണ് വിവരം

വഞ്ചിയൂർ: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയ്ക്ക് ക്രൂരമർദനം. സീനിയർ അഭിഭാഷകൻ ബെയ്‌‌ലിൻ മർദിച്ചതായി ജൂനിയർ അഭിഭാഷക ശ്യാമിലിയാണ് പരാതി നൽ‌കിയത്. അഭിഭാഷകൻ മോപ് സ്റ്റിക്കുകൊണ്ട് മർദിച്ചതായാണ് വിവരം. മുഖത്ത് പരുക്കേറ്റ അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ശ്യാമിലിയും ബെയ്‌ലിനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ആക്രമണമെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെനിന്നും എടുത്ത് വീണ്ടും അടിച്ചെന്നും കണ്ടുനിന്നവരാരും എതിർത്തില്ലെന്നും ശ്യാമിലി പറഞ്ഞു.

അഭിഭാഷകൻ മുൻപും മർദിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഗർഭിണിയായിരിക്കെയും മർദനമുണ്ടായിട്ടുണ്ട്. ദേഷ്യത്തിൽ മർദിച്ച ശേഷം ഇറങ്ങിപ്പോവും. പിന്നീട് വന്ന് ക്ഷമ പറയുമെന്നും അവർ പറഞ്ഞു. യുവതി പൊലീസിലും ബാർ അസോസിയേഷനിലും പരാതി നൽകിയിട്ടുണ്ട്.

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം