.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കമലമ്മ പാട്ടി File Photo | Metro Vaartha
Kerala

മലക്കപ്പാറയിൽ ആദിവാസി സ്ത്രീ പുഴുവരിച്ച നിലയിൽ

അമ്പത് കിലോമീറ്ററോളം സഞ്ചരിച്ചാൽ മാത്രമാണ് ചികിത്സാ സൗകര്യം ലഭ്യമാകുക. ഇതിൽ തന്നെ കിലോമീറ്ററുകളോളം കാട്ടിലൂടെ നടന്നു തന്നെ പോകുകയും വേണം.

MV Desk

സ്വന്തം ലേഖിക

ചാലക്കുടി: മലക്കപ്പാറ വീരൻകുടി ആദിവാസി കോളനിയിൽ വയോധിക പുഴുവരിച്ച നിലയിൽ. രോഗബാധിതയായ ഇവരെ ചികിത്സയ്ക്ക് പുറത്തേക്കു കൊണ്ടുപോകാൻ മാർഗമില്ലാത്തതാണ് ഈ അവസ്ഥയ്ക്കു കാരണമായത്.

വീരൻകുടി ഉൾപ്പെടുന്ന മേഖലയിൽ നിന്ന് അമ്പത് കിലോമീറ്ററോളം സഞ്ചരിച്ചാൽ മാത്രമാണ് കേരളത്തിലോ തമിഴ്നാട്ടിലോ ആശുപത്രിയുള്ളത്. ഇതിൽ തന്നെ ദീർഘദൂരം കാട്ടിലൂടെ നടന്നു വേണം പോകാൻ. ഇവിടേക്ക് വാഹന ഓടുന്ന വഴി ഇല്ല.

വീരൻകുടി കോളനിയിലെ ഏറ്റവും പ്രായമുള്ള അംഗമായ കമലമ്മ പാട്ടിയാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. ഇവർക്ക് ഊരിലെത്തി ചികിത്സ നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിതി കൂടുതൽ വഷളായപ്പോൾ, ഊര് സന്ദർശിക്കാൻ ട്രൈബൽ ഓഫിസർക്ക് തൃശൂർ ജില്ലാ കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്.

രോഗാവസ്ഥയിലുള്ള കമലമ്മ പാട്ടി.

ട്രൈബൽ ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗത്തു നിന്ന് ഈ ഭാഗത്തേക്ക് യാതൊരുവിധ ശ്രദ്ധയും എത്തുന്നില്ലെന്ന് പലതവണ ഊരിലുള്ളവർ പരാതിപ്പെട്ടിരുന്നു. ഏഴു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ അസുഖബാധിതരാകുന്നതവരെ നാലുകിലോമീറ്ററോളം കാട്ടിലൂടെ ചുമന്നാണ് പുറത്തെത്തിക്കുന്നത്. അതിന് ആളുകൾ ഇല്ലാത്തതിനാലാണ് കമലപാട്ടിക്ക് ഊരിലെത്തി ചികിത്സ നൽകണമെന്ന് ഊരിലുള്ളവർ ആവശ്യപ്പെട്ടത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ