vd satheesan 
Kerala

"തോറ്റാലും സാരമില്ല, വെട്ടേറ്റാൽ വീരാളിപ്പട്ട് പുതച്ചു കിടക്കും"; വെള്ളാപ്പള്ളിയുടേത് ഗുരുനിന്ദയെന്ന് വി.ഡി. സതീശൻ

വിദ്വേഷപ്രചരണം നടത്തുന്ന എല്ലാവർക്കും കേരളം ചുട്ട മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു.

നീതു ചന്ദ്രൻ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ‌ന്‍റെ വിമർശനങ്ങൾക്ക് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശ്രീരാനായണ ഗുരുദേവൻ എന്തു പറയരുതെന്ന് പറഞ്ഞോ, അതാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. അത് ഗുരുനിന്ദയാണ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള ഇടത് തന്ത്രത്തിന്‍റെ ഉപകരണമായി വെള്ളാപ്പള്ളി മാറരുത്. വർഗീയതയ്ക്കും വിദ്വേഷ പ്രചരണത്തിനുമെതിരായ യുഡിഎഫ് നിലപാടിൽ മാറ്റമില്ല. മുന്നിൽ നിന്ന് വെട്ടേറ്റാൽ വീരാളിപ്പട്ട് പുതച്ച് കിടക്കുമെന്നും തെരഞ്ഞെടുപ്പിൽ തോറ്റാൽ സാരമില്ലെന്ന് വയ്ക്കും, പിന്തിരിഞ്ഞ് ഓടില്ലയെന്നും സതീശൻ വ്യക്തമാക്കി.

സിപിഎമ്മും ബിജെപിയും സംഘപരിവാറും തെരഞ്ഞെടുപ്പു വരുമ്പോൾ വ്യാപകമായി വർഗീയത പ്രചരിപ്പിക്കുകയാണ്. കേരളീയർ മതേതരവാദികളാണ്, മതധ്രുവീകരണത്തിനുള്ള ഒരു സാധ്യതയും ഇവിടെയില്ല. ഞങ്ങളുടെ കൂടെ ജനങ്ങളുണ്ട്. വിദ്വേഷപ്രചരണം നടത്തുന്ന എല്ലാവർക്കും കേരളം ചുട്ട മറുപടി നൽകുമെന്നും സതീശൻ പറഞ്ഞു.

ലീഗ് യുഡിഎ‌ഫിലെ പ്രധാന കക്ഷിയാണ്. എസ്എൻഡിപി -എൻഎസ്എസ് ബന്ധം തകർക്കുന്നതിനാൽ ലീഗിന് എന്തു റോളാണുള്ളതെന്നും സതീശൻ ചോദിച്ചു. യുഡിഎഫിന്‍റെയും ലീഗിന്‍റെയും സ്വരം ഒന്നു തന്നെയാണ്.

വെള്ളാപ്പള്ളിയുടെ പ്രായത്തെയും സ്ഥാനത്തെയും ബഹുമാനിക്കുന്നതിനാൽ തനിക്കെതിരേയുള്ള പരാമർശങ്ങൾക്ക് മറുപടി പറയാനില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വിഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

"രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ല": എം.എം. മണി

സ്വർണക്കപ്പ് കണ്ണൂരിന്; തൃശൂർ രണ്ടാം സ്ഥാനത്ത്

"വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല, പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു": എസ്. രാജേന്ദ്രൻ ബിജെപിയിൽ

"സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞിട്ട് സഭാ സിനഡ് ചേർന്നപ്പോൾ പോയി കാലു പിടിച്ചു, സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നു"