V. Muraleedharan

 
Kerala

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് വിദേശകാര‍്യ മന്ത്രാലയത്തിന്‍റെ ഇടപെടലിലൂടെയെന്ന് വി. മുരളീധരൻ

നിമിഷപ്രിയയുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ‍്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു

Aswin AM

തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ നീട്ടി വച്ചത് വിദേശകാര‍്യമന്ത്രാലയത്തിന്‍റെ ഇടപെടൽ മൂലമാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ.

വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ‍്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഈ വിഷയത്തിൽ അനവധി സങ്കീർണതകളുണ്ടെന്നും അദ്ദേഹം പ്രതരികരിച്ചു.

അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നതിനിടെ നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്നും ഒത്തുതീർപ്പിനുമില്ലെന്നും വ‍്യക്തമാക്കി സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടുപോകുമെന്നും ദയാധനം സ്വീകരിക്കില്ലെന്നും കാലതാമസം തങ്ങളുടെ മനസ് മാറ്റില്ലെന്നും സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

എന്നാൽ നിമിഷപ്രിയയ്ക്ക് മാപ്പ് നൽകണമെന്ന് അഭിപ്രായമുണ്ട് തലാലിന്‍റെ കുടുംബത്തിലുള്ള ചിലർക്ക്. ഈ സാഹചര‍്യത്തിൽ സഹോദരനെ അനുനയിപ്പിക്കാനുള്ള ഊർജിത ശ്രമം തുടരുകയാണെന്നാണ് വിവരം.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്