പ്രതി സന്ദീപ് 
Kerala

വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

''കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു''

Namitha Mohanan

കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത്.

ഡോ. വന്ദന ദാസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതല്ല. ഒരു സ്ഥലത്തു നിന്നും മര്‍ദനമേറ്റതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ആ നേരത്തുണ്ടായ പ്രത്യേക മാനസികാവസ്ഥയിലായിരുന്നു എന്നും സന്ദീപ് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു. അതിനാല്‍ കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നും, ചികിത്സാപിഴവ് ആണ് മരണകാരണണെന്നും സന്ദീപ് വാദിച്ചു. എന്നാല്‍ സന്ദീപിന്‍റെ വാദങ്ങള്‍ നിരസിച്ച കോടതി വിടുതല്‍ ഹര്‍ജി തള്ളുകയായിരുന്നു.

ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങ്ങിലും പിടിയുണ്ട്; നെതർലൻഡ്സിനെ തോൽപ്പിച്ച് യുഎസ്എ

രൺവീർ സിങ്ങിനും രോഹിത് ഷെട്ടിക്കും ബിഷ്ണോയി സംഘത്തിൽ നിന്നും വധഭീഷണി

പുതുജീവനേകുന്ന കുഞ്ഞുമാലാഖയായി 'ആലിൻ'; പത്തു മാസം പ്രായമുള്ള അവയവദാതാവ്

ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അഭിനന്ദിച്ച് മോദി

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളികളിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നത് പൂർത്തിയായി