വി.ഡി. സതീശൻ 

file image

Kerala

പാർട്ടി തീരുമാനത്തിൽ അഭിമാനം; നടപടി വൈകിയിട്ടില്ലെന്നും വി.ഡി സതീശൻ

എകെജി സെന്‍ററിൽ ഒരുപാട് പരാതികൾ മാറാല പിടിച്ച് കിടപ്പുണ്ടെന്നും സതീശൻ

Jisha P.O.

ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ബുധനാഴ്ച തീരുമാനിച്ചിരുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അത് ഒരു ദിവസം കഴിഞ്ഞ് പ്രഖ്യാപിച്ചെന്നേയുള്ളൂ.തീരുമാനം എടുക്കാൻ വൈകിയില്ല. ആദ്യം പരാതി വന്നാപ്പോൾ സസ്പെന്‍റ് ചെയ്തു.

രണ്ടാമത് പരാതി വന്നപ്പോൾ നേതാക്കളുമായി ആലോചിച്ച് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയെന്നും സതീശൻ പറഞ്ഞു.

തന്‍റെ പാർട്ടി എടുത്ത തീരുമാനത്തിൽ അഭിമാനമുണ്ട്. എകെജി സെന്‍ററിൽ ഇതുപോലുളള ഒരുപാട് പരാതികൾ മാറാല പിടിച്ച് കിടപ്പുണ്ട്. ഇനിയെങ്കിലും പൊലീസിൽ ഏൽപ്പിക്കണം. മാതൃകപരമായ തീരുമാനമെടുക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

''മുകേഷിനെ പുറത്താക്കാൻ അയാൾ പാർട്ടി അംഗമല്ല, സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലുമില്ല'': എം.വി. ഗോവിന്ദൻ

അർധസെഞ്ചുറിയുമായി ജോ റൂട്ട്; പിങ്ക് ബോൾ ടെസ്റ്റിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ

ബോംബ് ഭീഷണി; ഷാർജ - ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

ശബരിമലയിൽ വ്യാപകമായി രാസകുങ്കുമം; വിമർശിച്ച് ഹൈക്കോടതി

ഫ്രണ്ട്സ് താരം മാത്യു പെറിയുടെ മരണം; കെറ്റാമൈൻ വിറ്റ ഡോക്റ്റർക്ക് 2.5 വർഷം തടവ്