Kerala

കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ പിരിച്ചു വിടും

അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ അംഗീകരിച്ചു.

തിരുവനന്തപുരം: പാലക്കയത്ത് കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് അസിസ്റ്റന്‍റ് വി. സുരേഷ് കുമാറിനെ സർവീസിൽ നിന്നു പിരിച്ചു വിടും. പാലക്കയം വില്ലേജ് ഓഫിസർക്കെതിരേയും നടപടി സ്വീകരിക്കും. അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ അംഗീകരിച്ചു.

ചിറയിൻകീഴ് സ്വദേശിയായ സുരേഷ് കുമാർ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് അന്യായമായി കൈ വശം വച്ചിരുന്നത്. വിജിലൻസ് റെയ്ഡിൽ ഇയാളുടെ ഒറ്റ മുറിയിൽ നിന്ന് വൻ നാണയശേഖരവും പണവും മറ്റു സ്വത്തുക്കളും കണ്ടെത്തിയിരുന്നു.

മൂന്നു വർഷം മുൻപാണ് സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫിസിൽ എത്തിയത്.

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

കാസർഗോട്ട് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

ഐസിസി റാങ്കിങ്ങിൽ കുതിച്ചുകയറി സ്മൃതി മന്ഥന

''പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണം, ഇത് സ്റ്റാലിന്‍റെ റഷ‍്യയല്ല''; വി.ഡി. സതീശൻ

എസ്എഫ്ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി