Kerala

കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ പിരിച്ചു വിടും

അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ അംഗീകരിച്ചു.

MV Desk

തിരുവനന്തപുരം: പാലക്കയത്ത് കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് അസിസ്റ്റന്‍റ് വി. സുരേഷ് കുമാറിനെ സർവീസിൽ നിന്നു പിരിച്ചു വിടും. പാലക്കയം വില്ലേജ് ഓഫിസർക്കെതിരേയും നടപടി സ്വീകരിക്കും. അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ അംഗീകരിച്ചു.

ചിറയിൻകീഴ് സ്വദേശിയായ സുരേഷ് കുമാർ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് അന്യായമായി കൈ വശം വച്ചിരുന്നത്. വിജിലൻസ് റെയ്ഡിൽ ഇയാളുടെ ഒറ്റ മുറിയിൽ നിന്ന് വൻ നാണയശേഖരവും പണവും മറ്റു സ്വത്തുക്കളും കണ്ടെത്തിയിരുന്നു.

മൂന്നു വർഷം മുൻപാണ് സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫിസിൽ എത്തിയത്.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്