Kerala

കൈക്കൂലി കേസ്: വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ പിരിച്ചു വിടും

അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ അംഗീകരിച്ചു.

തിരുവനന്തപുരം: പാലക്കയത്ത് കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് അസിസ്റ്റന്‍റ് വി. സുരേഷ് കുമാറിനെ സർവീസിൽ നിന്നു പിരിച്ചു വിടും. പാലക്കയം വില്ലേജ് ഓഫിസർക്കെതിരേയും നടപടി സ്വീകരിക്കും. അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജൻ അംഗീകരിച്ചു.

ചിറയിൻകീഴ് സ്വദേശിയായ സുരേഷ് കുമാർ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് അന്യായമായി കൈ വശം വച്ചിരുന്നത്. വിജിലൻസ് റെയ്ഡിൽ ഇയാളുടെ ഒറ്റ മുറിയിൽ നിന്ന് വൻ നാണയശേഖരവും പണവും മറ്റു സ്വത്തുക്കളും കണ്ടെത്തിയിരുന്നു.

മൂന്നു വർഷം മുൻപാണ് സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫിസിൽ എത്തിയത്.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ക്ലാസിൽ മദ്യപിച്ചെത്തി വിദ്യാർഥിനികൾക്കൊപ്പം നൃത്തം! വീഡിയോ പ്രചരിച്ചതിനു പിന്നാലെ അധ്യാപകന് സസ്പെന്‍ഷന്‍

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു