Kerala

ജനറൽ ആശുപത്രിയിൽ ജീവനക്കാർക്കു നേരെ ആക്രമണം; ആലപ്പുഴ സ്വദേശി അറസ്റ്റിൽ

അക്രമാസക്തനായ ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്ന് നിയന്ത്രണത്തിലാക്കുകയായിരുന്നു

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനിൽകുമാറാണ് ആശുപത്രിയിൽ സംഘർഷം ഉണ്ടാക്കിയത്. ഇന്നലെ രാത്രി11.30 ഓടെയായിരുന്നു സംഭവം.

വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ ഇയാൾ അസഭ്യവർഷം നടത്തി. അക്രമാസക്തനായ ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്ന് നിയന്ത്രണത്തിലാക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ 2 തമിഴ്നാട് സ്വദേശികളുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇയാൾ ഡോക്ടറെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തത്. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ ശേഷവും ഇയാൾ അക്രമാസക്തനാവുകയും തല ഭിത്തിയിലിടിച്ച് പരിക്കുണ്ടാക്കുകയും ചെയ്ത്.

ചികിത്സക്കായി വീണ്ടും ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴും അസഭ്യം വിളിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി