Kerala

ജനറൽ ആശുപത്രിയിൽ ജീവനക്കാർക്കു നേരെ ആക്രമണം; ആലപ്പുഴ സ്വദേശി അറസ്റ്റിൽ

അക്രമാസക്തനായ ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്ന് നിയന്ത്രണത്തിലാക്കുകയായിരുന്നു

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനിൽകുമാറാണ് ആശുപത്രിയിൽ സംഘർഷം ഉണ്ടാക്കിയത്. ഇന്നലെ രാത്രി11.30 ഓടെയായിരുന്നു സംഭവം.

വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ ഇയാൾ അസഭ്യവർഷം നടത്തി. അക്രമാസക്തനായ ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്ന് നിയന്ത്രണത്തിലാക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ 2 തമിഴ്നാട് സ്വദേശികളുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇയാൾ ഡോക്ടറെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തത്. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ ശേഷവും ഇയാൾ അക്രമാസക്തനാവുകയും തല ഭിത്തിയിലിടിച്ച് പരിക്കുണ്ടാക്കുകയും ചെയ്ത്.

ചികിത്സക്കായി വീണ്ടും ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴും അസഭ്യം വിളിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ