മുണ്ടക്കൈ -ചൂരൽമല ദുരന്തം; കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നു കേന്ദ്രത്തോട് ഹൈക്കോടതി

 
Kerala

വയനാട് ദുരന്തം: കാരുണ്യമല്ല തേടുന്നത്, ചിറ്റമ്മ നയം വേണ്ടെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

Megha Ramesh Chandran

കൊച്ചി: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര നിലപാടിനു വിമർശനവുമായി കേരള ഹൈക്കോടതി. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ തുറന്നു പറയണമെന്നും ഹൈക്കോടതി കേന്ദ്രത്തോടു പറഞ്ഞു. കാരുണ്യമല്ല തേടുന്നതെന്നും, ചിറ്റമ്മ നയം വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

വായ്പകൾ എഴുതിത്തള്ളാൻ വ്യവസ്ഥയില്ല. അതത് ബാങ്കുകളാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും, ഇത് കേന്ദ്രത്തിന്‍റെ അധികാര പരിധിക്കു പുറത്തുള്ള കാര്യമാണെന്നുമാണ് സത്യവാങ്മൂലത്തിൽ കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്.

ഈ വർഷം ജനുവരിയിലാണ് വായ്പകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്‍റെ തീരുമാനമറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. വായ്പ എഴുതിത്തള്ളാനാവില്ല, പകരം മൊററ്റോറിയം പ്രഖ്യാപിക്കാമെന്നാണ് തുടക്കം മുതലുള്ള കേന്ദ്ര നിലപാട്. കേന്ദ്ര ദുരന്ത നിവാരണ അഥോറിറ്റിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും, വായ്പകൾ എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കണമെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്.

ദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ അധികാരം നൽകുന്ന ദുരന്ത നിവാരണ നിയമത്തിലെ 13ാം വകുപ്പ് കേന്ദ്രം അവഗണിക്കുകയാണു ചെയ്തത്. തീരുമാനമെടുക്കേണ്ടത് അഥോറിറ്റിയല്ല സർക്കാരാണെന്ന് കോടതി വ്യക്തമാക്കിയെങ്കിലും, കേന്ദ്രം തങ്ങളുടെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ്.

കഫ് സിറപ്പുകളുടെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന

ഡോക്റ്റർക്ക് വെട്ടേറ്റ സംഭവം: ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് മന്ത്രി

മാനവ് കൃഷ്ണ നയിക്കും; വിനു മങ്കാദ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ‍്യാപിച്ചു

പാക്കിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 11 പേർ‌ കൊല്ലപ്പെട്ടു

മസ്തിഷ്ക ജ്വരം ബാധിച്ച് മകൾ മരിച്ചു; ഡോക്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ച് അച്ഛൻ