ക്ഷേമപെൻഷൻ 1800 രൂപയാക്കും; നിർദേശം പരിഗണനയിൽ
തിരുവനന്തപുരം: ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാർ നീക്കം. 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാനുള്ള നിർദേശം സജീവ പരിഗണനയിലാണ്. നിലവിൽ 1600 രൂപയാണ് ക്ഷേമപെൻഷനായി വിതരണം ചെയ്യുന്നത്. വൈകാതെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് ഇടതു സർക്കാരിന്‍റെ നിർണായകമായ നീക്കം.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുന്നതിൽ ക്ഷേമപെൻഷൻ വിതരണവും അതുമായി ബന്ധപ്പെട്ട പ്രചരണങ്ങളും കാര്യമായ പങ്കു വഹിച്ചിരുന്നു.