Kerala

കുത്തിവെയ്പ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

കുത്തിവയ്പ്പ് നൽകിയതിനു പിന്നാലെ യുവതിക്ക് ശ്വാസതടസ്സവും ശരീരത്തിന് നിറവ്യത്യാസവും ഉണ്ടായി.

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. നെയ്യാറ്റിൻകര മച്ചേൽ അമ്പറത്തലയ്ക്കൽ കുണ്ടൂർക്കോണം ശരതിന്‍റെ ഭാര്യ കൃഷ്ണ തങ്കപ്പൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. യുവതിയുടെ മരണത്തിനു കാരണം ചികിത്സാപ്പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ ഭർത്താവിന്‍റെ പരാതിയിൽ ആശുപത്രിയിൽ ചുമതലയിലുണ്ടായിരുന്ന ഡോക്റ്റർ ബിനുവിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

വയറുവേദനയെത്തുടർന്ന് തൈക്കാട് ആശുപത്രിയിലാണ് കൃഷ്ണ ആദ്യം ചികിത്സ തേടിയത്. കിഡ്നിയിൽ കല്ല് കണ്ടെത്തിയതിനെത്തുടർന്ന് ജൂൺ 15ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സർജറി വിഭാഗത്തിലേക്കയച്ചു.

11 മണിയോടെ കുത്തിവയ്പ്പ് നൽകിയതിനു പിന്നാലെ യുവതിക്ക് ശ്വാസതടസ്സവും ശരീരത്തിന് നിറവ്യത്യാസവും ഉണ്ടായി. ആസ്മ രോഗിയായിരുന്നു യുവതി. അലർജി പരിശോധന നടത്താതെ കുത്തിവയ്പ്പ് നടത്തിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്