Kerala

കുത്തിവെയ്പ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

കുത്തിവയ്പ്പ് നൽകിയതിനു പിന്നാലെ യുവതിക്ക് ശ്വാസതടസ്സവും ശരീരത്തിന് നിറവ്യത്യാസവും ഉണ്ടായി.

നീതു ചന്ദ്രൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. നെയ്യാറ്റിൻകര മച്ചേൽ അമ്പറത്തലയ്ക്കൽ കുണ്ടൂർക്കോണം ശരതിന്‍റെ ഭാര്യ കൃഷ്ണ തങ്കപ്പൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. യുവതിയുടെ മരണത്തിനു കാരണം ചികിത്സാപ്പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ ഭർത്താവിന്‍റെ പരാതിയിൽ ആശുപത്രിയിൽ ചുമതലയിലുണ്ടായിരുന്ന ഡോക്റ്റർ ബിനുവിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

വയറുവേദനയെത്തുടർന്ന് തൈക്കാട് ആശുപത്രിയിലാണ് കൃഷ്ണ ആദ്യം ചികിത്സ തേടിയത്. കിഡ്നിയിൽ കല്ല് കണ്ടെത്തിയതിനെത്തുടർന്ന് ജൂൺ 15ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സർജറി വിഭാഗത്തിലേക്കയച്ചു.

11 മണിയോടെ കുത്തിവയ്പ്പ് നൽകിയതിനു പിന്നാലെ യുവതിക്ക് ശ്വാസതടസ്സവും ശരീരത്തിന് നിറവ്യത്യാസവും ഉണ്ടായി. ആസ്മ രോഗിയായിരുന്നു യുവതി. അലർജി പരിശോധന നടത്താതെ കുത്തിവയ്പ്പ് നടത്തിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ശബരിമല സ്വർണക്കേസ്; കോടതി കർശന നിലപാട് എടുത്തില്ലായിരുന്നുവെങ്കിൽ അയ്യപ്പവിഗ്രഹം അടിച്ചുമാറ്റിയേനെയെന്ന് വി.ഡി. സതീശൻ

ശബരിമല സ്വർണക്കൊള്ള; ജാമ‍്യം തേടി സുപ്രീം കോടതിയെ സമീപിച്ച് എൻ. വാസു

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു

പുതുവത്സര രാവിൽ മലയാളി കുടിച്ചത് 105 കോടി രൂപയുടെ മദ‍്യം; റെക്കോഡിട്ട് കടവന്ത്ര ഔട്ട്‌ലെറ്റ്

തെറ്റ് പറ്റിപ്പോയി; കോഴ വാങ്ങിയെന്ന ആരോപണം തള്ളി രാജിവെച്ച ലീഗ് സ്വതന്ത്രൻ ഇ.യു.ജാഫര്‍