വിശാന്തി ഡി സൂസ

 
Local

ഓംലറ്റും പഴവും തൊണ്ടയിൽ കുടുങ്ങി 52 കാരൻ മരിച്ചു

തട്ടുകടയിൽ നിന്ന് ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു.

കാസർഗോഡ്: ബദിയടുക്കയിൽ ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 52 വയസുകാരൻ മരിച്ചു. വെൽഡിങ് തൊഴിലാളിയായ കാസർഗോഡ് ബാറടുക്ക സ്വദേശിയായ വിശാന്തി ഡിസൂസയാണ് മരിച്ചത്.

തട്ടുകടയിൽ നിന്ന് ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭക്ഷണം തൊട്ടയിൽ കുടുങ്ങിയാണ് മരണമെന്നാണ് പ്രഥാമിക നിഗമനം.

പരേതരായ പോക്കറായിൽ ഡി സൂസയുടെയും ലില്ലി ഡിസൂസയുടെയും ഏക മകനാണ്. അവിവാഹിതനാണ്.

ഇന്ത്യ യുഎസിനു മേൽ അധിക തീരുവ ചുമത്താത്തതിനു കാരണം വെളിപ്പെടുത്തി രാജ്നാഥ് സിങ്

യൂറോപ്യൻ യൂണിയനെ ഭയപ്പെടുത്തി റഷ്യൻ വിമാനം

ദൈവമില്ലെന്നു പറഞ്ഞവർ ഭഗവദ് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നു: അണ്ണാമലൈ

31 വർഷത്തിനു ശേഷം നാട്ടിലെത്തിയ പിടികിട്ടാപ്പുള്ളി പെട്ടു

അപകീർത്തി കുറ്റകരമല്ലാതാക്കാൻ സമയം അതിക്രമിച്ചു: സുപ്രീം കോടതി