സൈറന്‍റെ പ്രവർത്തനം അടിയന്തരമായി നിർത്തുന്നതിന് എറണാകുളം ജില്ലാ കലക്റ്റർ പുറപ്പെടുവിച്ച ഉത്തരവ്

 

MV Correspondent

Local

ശബ്ദമലിനീകരണം: ആലുവയിൽ ഇനി സൈറൻ വേണ്ടെന്ന് കലക്റ്ററുടെ ഉത്തരവ്

എറണാകുളം സ്വദേശിയുടെ പരാതിയിൽ സൈറൻ ശബ്ദ മലിനീകരണമുണ്ടാക്കുന്നതായി തെളിഞ്ഞു. എന്നാൽ, സൈറൻ പ്രവർത്തിക്കാത്ത സമയത്തും ഇവിടെ അനുവദനീയമായതിൽ കൂടുതൽ ശബ്ദം

Local Desk

ആലുവ: ഒരുകാലത്ത് സമയമറിയിക്കാൻ കേരളത്തിലുടനീളം പ്രവർത്തിച്ചു വന്ന സൈറനുകൾ ഒന്നൊന്നായി നിശബ്ദമാകുകയാണ്. അറ്റകുറ്റപ്പണി ചെയ്യാതെ നശിച്ചു പോയതാണ് പലതും. എന്നാൽ, ആലുവയിലെ സൈറന്‍റെ കാര്യത്തിൽ കഥയ്ക്കൽപ്പം ട്വിസ്റ്റുണ്ട്. ഇവിടെ ശബ്ദ മലിനീകരണം കാരണം സൈറൻ നിരോധിച്ച് എറണാകുളം ജില്ലാ കലക്റ്റർ ഉത്തരവിറക്കിയിരിക്കുകയാണ്.

എറണാകുളം കങ്ങരപ്പടി സ്വദേശി അഡ്വ. ജേക്കബ് മാത്യു പൊല്യൂഷൻ കൺട്രോൾ ബോർഡിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പരാതിയിൽ ഹിയറിങ് നടത്തുകയും, സൈറന്‍റെ ശബ്ദം അനുവദനീയമായ 65 ഡെസിബെൽ പരിധിക്കു മുകളിൽ 95.5 ഡെസിബൽ ആണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം, സൈറൻ പ്രവർത്തിക്കാത്ത സമയത്തും ഇവിടെ ശബ്ദം 77.4 ഡെസിബെൽ ആണെന്ന് ഇതേ പരിശോധനയിൽ വ്യക്തമായിരുന്നു.

ആലുവ മുനിസിപ്പൽ കെട്ടിട വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന സൈറൻ രാവിലെ 5 മണി, 8 മണി, ഉച്ചയ്ക്ക് ഒരു മണി, വൈകിട്ട് 5, രാത്രി 8 എന്നീ സമയങ്ങളിലാണ് ഇതു പ്രവർത്തിപ്പിച്ചിരുന്നത്.

സൈറൻ മുഴക്കുന്നത് അടിയന്തര പ്രാബല്യത്തോടെ നിരോധിക്കുന്നതായി കലക്റ്ററുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ ഉച്ചയ്ക്ക് ഒരു മണി മുതലുള്ള സൈറൻ മുഴങ്ങിയിട്ടില്ല.

ഫോൺവിളിച്ചിട്ട് എടുത്തില്ല, അന്വേഷിച്ചെത്തിയ ആൺസുഹൃത്ത് കണ്ടത് തൂങ്ങി നിൽക്കുന്ന ചിന്നുവിനെ; അന്വേഷണം തുടങ്ങി

ശബരിമല സ്വർണക്കൊള്ള: മൂന്നു പേരുടെ അറസ്റ്റ് ഉടനുണ്ടായേക്കും

സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു, ആദ്യഗഡു ഫെബ്രുവരിയിൽ

"ഒരു സംസ്ഥാനത്തും എസ്ഐആർ നടപടികൾ തടസപ്പെടാൻ അനുവദിക്കില്ല": സുപ്രീംകോടതി

ബിജെപി സ്വീകരണത്തിനിടെ ട്രെയിനെടുത്തു, ഓടിക്കയറി മേയർ; പിറകെ ഓടി കൗൺസിലർമാർ | Video