കാട്ടാന നാശം വിതച്ച കൃഷി 
Local

മാങ്കുളം കവിതക്കാട് മേഖലയില്‍ കാട്ടാന ശല്യം തുടരുന്നു

കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഇത്തരത്തില്‍ കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുകയും നാശം വിതക്കുകയും ചെയ്തു

Renjith Krishna

കോതമംഗലം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ കവിതക്കാട് മേഖലയില്‍ കാട്ടാന ശല്യം തുടരുന്നു. കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനകളെ വനംവകുപ്പെത്തി തുരത്തുമെങ്കിലും സംഘം മടങ്ങുന്നതോടെ ആനകള്‍ തിരികെ കാടിറങ്ങുന്നതാണ് പ്രതിസന്ധിയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഇത്തരത്തില്‍ കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുകയും നാശം വിതക്കുകയും ചെയ്തു.

വീടുകള്‍ക്കരികിലൂടെ കാട്ടാനകള്‍ ചുറ്റിത്തിരഞ്ഞതോടെ കുടുംബങ്ങള്‍ കൂടുതല്‍ ആശങ്കയിലായി. നേരം ഇരുളും മുമ്പെ ഇപ്പോള്‍ കാട്ടാനകള്‍ കാടിറങ്ങി നാട്ടിലേക്കെത്തുന്ന സ്ഥിതിയുണ്ട്.

പൂര്‍ണമായും കര്‍ഷക കുടുംബങ്ങളാണ് കവിതക്കാട് മേഖലയില്‍ താമസിക്കുന്നത്.ഏലവും റബ്ബറും തെങ്ങും കമുകുമെല്ലാം കാട്ടാനകള്‍ നശിപ്പിച്ചു കഴിഞ്ഞു. കാട്ടാന ശല്യം മൂലം റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടത്തുവാനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. വിഷയത്തില്‍ വേഗത്തിലുള്ള പ്രശ്‌ന പരിഹാരം വേണമെന്ന ആവശ്യം കുടുംബങ്ങള്‍ ആവര്‍ത്തിക്കുന്നു. മുമ്പ് വനാതിര്‍ത്തിയില്‍ ആനകളെ പ്രതിരോധിക്കാന്‍ വനം വകുപ്പിന്റെ ഫെന്‍സിംഗ് ഉണ്ടായിരുന്നു. നിലവില്‍ ഫെന്‍സിംഗ് ഇല്ല.അടിയന്തിരമായി വാനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ