അരൂർ - തുറവൂർ ആകാശപാത നിർമാണ മേഖലയിലെ ഗതാഗതക്കുരുക്ക് 
Local

അഴിയാത്ത ഗതാഗതക്കുരുക്ക്, പൊലിഞ്ഞത് 36 പേരുടെ ജീവൻ: ദേശീയപാതാ അഥോറിറ്റി പ്രതിക്കൂട്ടിൽ

ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സമയത്ത് മതിയായ ബദൽ മാർഗം ഏർപ്പെടുത്തേണ്ടിയിരുന്നു എന്ന് കോടതി

VK SANJU

കൊച്ചി: അരൂർ - തുറവൂർ ആകാശപാത നിർമാണത്തിൽ ദേശീയപാത അഥോറിറ്റി നേരിടുന്ന അതിരൂക്ഷമായ വിമർശനങ്ങൾ. പണി തുടങ്ങിയ ശേഷം 36 പേരാണ് ഈ ഭാഗത്തുണ്ടായ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത്. അവസാനമില്ലാത്ത ഗതാഗതക്കുരുക്കാണ് ഈ മേഖലയിൽ സ്ഥിരമായി ഇപ്പോൾ അനുഭവപ്പെടുന്നത്. രണ്ടും മൂന്നും മണിക്കൂർ വൈകുന്ന അവസ്ഥയുണ്ട്. സ്കൂൾ വിദ്യാർഥികളെ പോലും ഇത് ഗുരുതരമായി ബാധിക്കുന്നു.

ഈ ഭാഗത്തെ അപകടങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കേരള ഹൈക്കോടതി തന്നെ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ദേശീയപാതാ അഥോറിറ്റി ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞ കോടതി, ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സമയത്ത് മതിയായ ബദൽ മാർഗം ഏർപ്പെടുത്തേണ്ടിയിരുന്നു എന്നും ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ആലപ്പുഴ ജില്ലാ കലക്റ്റർ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ച് നടത്തിയ മറ്റൊരു സുപ്രധാന നിരീക്ഷണം. സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കോടതി അമിക്കസ്ക്യൂറിയെയും നിയോഗിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അമിക്കസ്‌ക്യൂറി വിനോദ് ഭട്ട് നിർമാണ മേഖലയിലെ പ്രശ്നങ്ങൾ ചിത്രങ്ങൾ സഹിതം കോടതിയിൽ സമർപ്പിച്ചിരുന്നു.

മൂന്നു ദിവസം സ്ഥലം സന്ദർശിച്ച് വിശദമായ നിരീക്ഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും അമിക്കസ് ക്യൂറിയോട് കോടതി നിർദേശിച്ചിട്ടുണ്ട്. കൃത്യമായി ഇടപെടണമെന്ന് ആലപ്പുഴ ജില്ലാ കലക്റ്റർക്കും നിർദേശം നൽകി.

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടാനച്ഛനും അമ്മ‍യ്ക്കും 180 വർഷം കഠിന തടവ്

വാരണാസി - മുംബൈ ആകാശ എയറിന്‍റെ എക്സിറ്റ് ഡോർ തുറക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

സ്മൃതിയെ പിന്തള്ളി; ഏകദിന റാങ്കിങ്ങിൽ ലോറ നമ്പർ വൺ

മണിപ്പൂരിൽ ഏറ്റുമുട്ടൽ; നാല് യുകെഎൻഎ അംഗങ്ങൾ വധിച്ചു

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പെട്രോളൊഴിച്ച് കത്തിച്ചു; കവിത കൊലക്കേസിൽ പ്രതി കുറ്റക്കാരൻ