.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Apple 
Local

ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റ് നിവാസികളെ ഒഴിപ്പിക്കാൻ നോട്ടീസ്

അനധികൃത നിർമാവും നികുതി കുടിശികയുമാണ് കാരണമായി നഗരസഭ ചൂണ്ടിക്കാട്ടിയിരിക്കുന്നത്

MV Desk

തൃക്കാക്കര: അനധികൃത കെട്ടിട നിർമാണം നടത്തുകയും കോടികൾ നികുതി കുടിശിക വരുത്തുകയും ചെയ്ത സ്വകാര്യ ഫ്ലാറ്റിൽ നിന്നും ഉടനെ ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് നഗരസഭ നോട്ടീസ് നൽകി. തൃക്കാക്കരയിലെ 23ാം വാർഡിൽ വാഴക്കാല ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങൾക്കാണ് നോട്ടീസ്.

ഫ്ലാറ്റിൽ 1100 സ്ക്വയർ മീറ്ററിനു മേൽ അനധികൃത നിർമാണം നടത്തിയതായി ഉദ്യോഗസ്ഥർ കണ്ടത്തി. ഫയർ എൻഒസി, പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻഒസി എന്നിവയും ഹാജരാക്കിയിട്ടില്ല. അനധികൃത നിർമാണം ക്രമവത്കരിക്കാൻ സർക്കാർ നിശ്ചയിച്ച 1.15 കോടി രൂപ നഗരസഭയിൽ അടയ്ക്കാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇത് അടയ്ക്കാൻ ഫ്ലാറ്റ് നിർമാതാക്കൾ തയാറായിരുന്നില്ല. ഇതാണ് ബാധ്യത ഫ്ലാറ്റ് വാങ്ങിയവരുടെ മേൽ വരാൻ കാരണം.

ഫ്ലാറ്റിന്‍റെ മുൻ ഭാഗത്ത് കൂടി പോകുന്ന മെട്രൊ റെയിലിന്‍റെ നഷ്ടപരിഹാരതുകയായ 1.36 കോടി രൂപ ഫ്ലാറ്റ് നിർമാതാക്കൾക്ക് നൽകുന്നതിനെതിരേ താമസക്കാരായ ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ പരാതി ഉന്നയിച്ചതിനെ തുടർന്ന് മെട്രൊ റെയിൽ ഈ തുക കോടതിയിൽ കെട്ടി വച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിന് നഗരസഭ ചെയർപേഴ്സൺ ഫ്ലാറ്റ് നിർമാതക്കളുമായി നടന്ന ചർച്ചയിൽ കോടതിയിൽ മെട്രൊ റെയിൽ കെട്ടിവച്ച തുകയിൽ നിന്നു നഗരസഭയ്ക്ക് ലഭിക്കേണ്ട 1.15 കോടി അടയ്ക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. ഇതും ഫ്ലാറ്റ് നിർമാതാക്കൾ അംഗീകരിച്ചില്ല.

പെർമിറ്റ് ഫീസ്, കെട്ടിട നികുതി ഇനങ്ങളിലും ഫ്ലാറ്റ് നിർമാതാക്കൾ നഗരസഭയ്ക്ക് കോടികൾ നൽകാനുണ്ട്. നിയമാനുസൃത എൻഒസികളോ അനുമതിയോ കൂടാതെ അനധികൃതമായി ആളുകളെ താമസിപ്പിക്കുന്നത് ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അതുകൊണ്ട് ഫ്ലാറ്റിൽ അനധികൃതമായി താമസിക്കുന്ന മുഴുവൻ ആളുകളും ഒഴിയണമെന്നും ആവശ്യപ്പെട്ടാണ് നഗരസഭ കത്ത് നൽകിയിരിക്കുന്നത്.

കാസർഗോഡ് പോളിങ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്‍റിനെതിരേ നടപടി; കണ്ണട പിടിച്ചെടുത്തു

വോട്ടര്‍മാരെ പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ചും പിണറായിക്ക് ബൈ ബൈ പറഞ്ഞും കെ.സി. വേണുഗോപാൽ

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,720 രൂപ കുറഞ്ഞു

അമ്മാവനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചു; യുവതിയെ കൊന്ന് പെട്ടിയിലാക്കി കാമുകൻ

ചിക്കമംഗളൂരുവിൽ വച്ച് കാണാതായി പാലക്കാട് സ്വദേശിക്ക് വേണ്ടി വ്യാപക തെരച്ചിൽ; പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു