പാമ്പിനുമില്ലേ ആഗ്രഹങ്ങൾ; സ്വർണമോതിരമണിഞ്ഞ് ചേര!

 
Local

പാമ്പിനുമില്ലേ ആഗ്രഹങ്ങൾ; സ്വർണമോതിരമണിഞ്ഞ് ചേര!

രവിയുടെ അച്ഛൻ ഉപയോഗിച്ചിരുന്ന മോതിരം അദ്ദേഹത്തിന്‍റെ മരണശേഷം മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്നതിലാണ് ചേര കുടുങ്ങിയത്

Namitha Mohanan

കൊപ്പളം: സംസ്ഥാനത്തുടനീളം ഇപ്പോൾ പമ്പിന്‍റെ പേടിയിലാണ് ഓരോ ആളുകളും ജീവിക്കുന്നത്. അണലിയും മോതിരവളയനുമെല്ലാം വ്യാപകമായി കണ്ടുവരുന്നു. ഇതിനിടയിലിതാ ഇപ്പോൾ കാസർഗോഡ് നിന്നും പേടിപ്പിക്കുന്നതും കൈതുകമുള്ളതുമായി ഒരു വാർത്ത വരികയാണ്.

അഡൂർ കൊപ്പളത്താണ് സംഭവം. സി.എച്ച്. രവിയുടെ വീട്ടിൽ ബുധനാഴ്ച രാത്രയോടെ മോശവലിപ്പിൽ പാമ്പിനെ കണ്ടെത്തിയത്. ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീട് സംഭവം കുറച്ച് കൗതുകമായി. ചേര പാമ്പിനെയാണ് കണ്ടത്. പക്ഷേ കൗതുകം അവിടെയല്ല. ആ പമ്പ് ഒരു സ്വർണമോതിരം അണിഞ്ഞിരുന്നു എന്നതാണ്.

മോതിരത്തിന്‍റെ വളയം പോലെ ശരീരത്തിൽ വളയങ്ങളുള്ള മോതിര വളയനെ കണ്ടിട്ടുണ്ടെങ്കിലും ആളുകൾ‌ ആദ്യമായാണ് മോതിരമണിഞ്ഞ ചേരയെ കാണുന്നത്. സംഭവം ഒറിജിനൽ‌ സ്വർണമോതിരമാണ്.

രവിയുടെ അച്ഛൻ ഉപയോഗിച്ചിരുന്ന മോതിരം അദ്ദേഹത്തിന്‍റെ മരണശേഷം മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്നതിൽ ചേര കുടുഹ്ങുകയായിരുന്നു. മോതിരം കുടുങ്ങിയതിനാൽ തന്നെ ചേര അവശതയിലായിരുന്നു. തുടർന്ന് ബന്ധപ്പെട്ട ആളുകളെ വിവരമറിയിക്കുകയും അവരെത്തി മോതിരം മുറിച്ച് മാറ്റി ചേരയെ മോചിപ്പിക്കുകയും ചെയ്തു.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല; യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

വിവാഹാഘോഷത്തിനിടെ ഭാര്യയുമായി വാക്കുതർക്കം, തടയാനെത്തിയ അച്ഛനെ മകൻ കസേരയ്ക്ക് അടിച്ചു കൊന്നു

"കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരികെ നൽകണം"; ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് സൊഹ്‌റാൻ മംദാനി

മാതാപിതാക്കൾക്കൊപ്പം ഹോട്ടൽ മുറിയിൽ അവശനിലയിൽ ഒന്നര വയസുകാരൻ; കുട്ടിയെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

ഇറാനെതിരേയുള്ള യുദ്ധത്തിന് യുഎസ് ചെലവാക്കിയത് 25 ബില‍്യൺ ഡോളർ; കണക്കുകൾ പുറത്തുവിട്ട് പെന്‍റഗൺ