നേര്യമംഗലത്ത് ജനവാസ മേഖലയിൽ കാട്ടാനയ്ക്കു പുറകേ കാട്ടുപോത്തും; ജനങ്ങൾ പരിഭ്രാന്തിയിൽ 
Local

നേര്യമംഗലത്ത് ജനവാസ മേഖലയിൽ കാട്ടാനയ്ക്കു പുറകേ കാട്ടുപോത്തും; ജനങ്ങൾ പരിഭ്രാന്തിയിൽ

ഏതാനും ആഴ്ചകൾക്ക് മുൻപ് കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചെരിഞ്ഞിരുന്നു.

നീതു ചന്ദ്രൻ

കോതമംഗലം: നേര്യമംഗലം- കാഞ്ഞിരവേലി റോഡിൽ ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ ശനിയാഴ്ച രാവിലെ കാട്ടുപോത്തിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. പ്രദേശത്ത് ഏതാനും മാസങ്ങൾക്ക് മുൻപ് കാട്ടാനയുടെ അക്രമണത്തിൽ ഇന്ദിര എന്ന വീട്ടമ്മ മരണപ്പെട്ടിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചെരിഞ്ഞിരുന്നു.

റബ്ബർ തോട്ടത്തിൽ കണ്ട കാട്ടുപോത്തിനെ നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്.

എപ്പോൾ വേണമെങ്കിലും കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ നാട്ടിലിറങ്ങാനുള്ള സാധ്യതയുള്ളതിനാൽ ജനവാസ മേഖലയിൽ അടിയന്തിരമായി ഫെൻസിങ്ങ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ