നേര്യമംഗലത്ത് ജനവാസ മേഖലയിൽ കാട്ടാനയ്ക്കു പുറകേ കാട്ടുപോത്തും; ജനങ്ങൾ പരിഭ്രാന്തിയിൽ 
Local

നേര്യമംഗലത്ത് ജനവാസ മേഖലയിൽ കാട്ടാനയ്ക്കു പുറകേ കാട്ടുപോത്തും; ജനങ്ങൾ പരിഭ്രാന്തിയിൽ

ഏതാനും ആഴ്ചകൾക്ക് മുൻപ് കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചെരിഞ്ഞിരുന്നു.

കോതമംഗലം: നേര്യമംഗലം- കാഞ്ഞിരവേലി റോഡിൽ ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ ശനിയാഴ്ച രാവിലെ കാട്ടുപോത്തിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. പ്രദേശത്ത് ഏതാനും മാസങ്ങൾക്ക് മുൻപ് കാട്ടാനയുടെ അക്രമണത്തിൽ ഇന്ദിര എന്ന വീട്ടമ്മ മരണപ്പെട്ടിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചെരിഞ്ഞിരുന്നു.

റബ്ബർ തോട്ടത്തിൽ കണ്ട കാട്ടുപോത്തിനെ നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്.

എപ്പോൾ വേണമെങ്കിലും കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ നാട്ടിലിറങ്ങാനുള്ള സാധ്യതയുള്ളതിനാൽ ജനവാസ മേഖലയിൽ അടിയന്തിരമായി ഫെൻസിങ്ങ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ