ക്വാർട്ടേഴ്സിലേക്ക് കല്ലെറിഞ്ഞെന്ന ആരോപണം; വിദ്യാർഥിയെ മർദിച്ച് വനിതാ പൊലീസ്

 
Local

ക്വാർട്ടേഴ്സിലേക്ക് കല്ലെറിഞ്ഞെന്ന ആരോപണം; വിദ്യാർഥിയെ മർദിച്ച് വനിതാ പൊലീസ്

ഒക്റ്റോബർ 10നാണ് വിദ്യാർഥിക്ക് മർദനമേറ്റത്.

Megha Ramesh Chandran

പാലക്കാട്: ഷൊർണൂരിൽ വിദ്യാർഥിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ മർദിച്ചതായി പരാതി. ചേലക്കര പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ജാസ്മിനെതിരെയാണ് പരാതി. ഒക്റ്റോബർ 10നാണ് വിദ്യാർഥിക്ക് മർദനമേറ്റത്. ഷൊർണൂർ പോസ്റ്റ് ഓഫിസിന് സമീപമുളള വാടക ക്വാർട്ടേഴ്സിലാണ് ഇരുവരും താമസിക്കുന്നത്.

രാത്രി കാലങ്ങളിൽ ക്വാർട്ടേഴ്സിലേക്ക് കല്ലെറിയുന്നുയെന്നു ആരോപിച്ചായിരുന്നു വിദ്യാർഥിക്ക് മർദനമേറ്റത്. കുട്ടിയുടെ ചെവിക്കായിരുന്നു അടിയേറ്റത്. കുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. ക്വാർട്ടേഴ്സിലേക്ക് കല്ലെറിഞ്ഞത് താൻ അല്ലെന്നും മറ്റാരോ ചെയ്ത തെറ്റിലാണ് ഉദ്യോഗസ്ഥ തന്നെ മർദിച്ചതെന്നും വിദ്യാർഥി പൊലീസിന് മൊഴി നൽകി. തന്നെ പരസ്യമായി അസഭ്യം പറഞ്ഞതിലാണ് വിദ്യാർഥിയെ അടിച്ചതെന്ന് ജാസ്മിൻ പറഞ്ഞു.

കോൺഗ്രസിലെ മുഖ‍്യമന്ത്രി ചർച്ചയ്ക്കിടെ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ

മുഖ‍്യമന്ത്രി ചർച്ച: രാഹുൽ-ഖാർഗെ നിർണായക കൂടിക്കാഴ്ച, അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും

കാട് വെട്ടുന്നതിനിടെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു

നീറ്റ് പരീക്ഷ ക്രമക്കേട്: സഹോദരങ്ങളായ രണ്ടു പേരെ അറസ്റ്റ് ചെയ്ത് സിബിഐ

കുറഞ്ഞ ഓവർ നിരക്ക്: പാറ്റ് കമ്മിൻസിന് ലക്ഷങ്ങൾ പിഴ