വസായില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

 
Mumbai

എംഎല്‍സി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 8 സീറ്റില്‍ മത്സരിക്കും

ഭരണപക്ഷത്ത് ഷിന്‍ഡെ ബിജെപി തര്‍ക്കം രൂക്ഷം

Mumbai Correspondent

മുംബൈ: മഹാരാഷ്ട്ര നിയമനിര്‍മ്മാണ കൗണ്‍സിലേക്കുള്ള (എംഎല്‍സി) തിരഞ്ഞെടുപ്പില്‍് 17 സീറ്റുകളില്‍ എട്ടെണ്ണത്തിലും കോണ്‍ഗ്രസ് മത്സരിക്കും. സഖ്യത്തിലെ മറ്റ് കക്ഷികളായ ശിവസേന (ഉദ്ധവ് വിഭാഗം) ആറ് സീറ്റുകളിലും ശരദ് പവാറിന്റെ എന്‍.സി.പി മൂന്ന് സീറ്റുകളിലും മത്സരിക്കും.

തര്‍ക്കങ്ങളില്ലാതെ പ്രതിപക്ഷം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍, ഭരണപക്ഷമായ മഹായുതി സഖ്യത്തില്‍ (ബി.ജെ.പി-ഷിന്‍ഡെ ശിവസേന-അജിത് പവാര്‍ എന്‍.സി.പി) ം സീറ്റുകളെച്ചൊല്ലി വലിയ തര്‍ക്കമാണ് ഉടലെടുത്തത്. ഛത്രപതി സംഭാജിനഗര്‍,ജല്‍ന സീറ്റുകളിലാണ് തര്‍ക്കം.

ചന്ദ്രപൂര്‍, യവത്മാല്‍, ഭണ്ഡാര, അമരാവതി, അഹില്യാനഗര്‍, സോലാപൂര്‍, ധാരാശിവ് എന്നിവയ്ക്ക് പുറമെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാഗ്പൂര്‍ സീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ശിവസേന (ഉദ്ധവ്) റായ്ഗഡ്, ജല്‍ഗാവ്, പര്‍ഭണി-ഹിംഗോളി, ഛത്രപതി സംഭാജിനഗര്‍, നന്ദേഡ്, നാസിക് എന്നീ മണ്ഡലങ്ങളിലും എന്‍.സി.പി (ശരദ് പവാര്‍) പുണെ, താനെ, സാംഗ്ലി-സത്താറ സീറ്റുകളിലും ജനവിധി തേടും.

തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 1 ആണ്. ജൂണ്‍ 2-ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 4-ആണ്. ജൂണ്‍ 18-ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ജൂണ്‍ 22-ന് പ്രഖ്യാപിക്കും.

"അവർ ഭീരുക്കളാണ്, ഞങ്ങൾക്കവരെ ഭയമില്ല"; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി വിജയൻ

ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി

വയറ്റിൽ നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ പെൺ കടുവ ബബിതയ്ക്ക് ക്യാൻസർ, കീമോ ആരംഭിച്ചു

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ