ഭിവണ്ടിയിൽ ഗണപതി നിമഞ്ജന ദിവസം കല്ലേറ്: നാല് പേർക്കെതിരെ കേസ്  
Mumbai

ഭിവണ്ടിയിൽ ഗണപതി നിമഞ്ജന ദിവസം കല്ലേറ്: നാല് പേർക്കെതിരെ കേസ്

സെപ്തംബർ 7 ന് ഗണപതി ആഘോഷം ആരംഭിച്ചതിന് ശേഷമുള്ള അഞ്ചാമത്തെ കേസാണിത്.

Megha Ramesh Chandran

മുംബൈ: ഗണപതി നിമജ്ജനത്തിനിടെ ഗണപതി വിഗ്രഹത്തിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് അജ്ഞാതരായ നാല് പേർക്കെതിരെ നിസാംപുര പൊലീസ് കേസെടുത്തു. സെപ്തംബർ 7 ന് ഗണപതി ആഘോഷം ആരംഭിച്ചതിന് ശേഷമുള്ള അഞ്ചാമത്തെ കേസാണിത്.

സെപ്റ്റംബർ 20 ന് വിശ്വഹിന്ദു പരിഷത്ത് അംഗം വൈഭവ് മഹാദികാണ് പുതിയ കേസ് ഫയൽ ചെയ്തത്. സെപ്റ്റംബർ 17 ന് പുലർച്ചെ 12.15 ഓടെ ഭിവണ്ടിയിലെ ഹിന്ദുസ്ഥാനി മസ്ജിദിന് സമീപമുള്ള വഞ്ജർപട്ടി നാകയിലാണ് സംഭവം നടന്നത്.

സുന്ദർബെനി കോമ്പൗണ്ടിൽ നിന്നുള്ള ഗണപതി വിഗ്രഹം ഗുംഗത് നഗറിൽ നിന്ന് കംവാരി നാഡിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കല്ലേറുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അജ്ഞാതരായ നാല് പേർ കല്ലെറിഞ്ഞതായി ഭക്തർ അവകാശപ്പെട്ടതോടെ സംഘർഷാവസ്ഥ ഉയർന്നതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഭിവണ്ടി പോലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നിരുന്നു.

ഈ സംഭവം ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയും സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. നിമജ്ജനവുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഗണപതി മണ്ഡലം ആവശ്യപ്പെട്ടു. അടുത്ത മണ്ഡലങ്ങളിൽ നിന്നുള്ള കൂടുതൽ പേർ മുദ്രാവാക്യം വിളികളുമായി വരികയും ചെയ്തു.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചെന്ന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 150 ഓളം വിമാനങ്ങൾ റദ്ദാക്കി

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്