കേരളത്തില്‍ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നത് ബംഗ്ലാദേശികള്‍

 
Mumbai

"കേരളത്തില്‍ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നത് ബംഗ്ലാദേശികള്‍"

ആരോപണവുമായി ഉത്തംകുമാര്‍

Mumbai Correspondent

മുംബൈ: കേരളത്തില്‍ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നത് ബംഗ്ലാദേശികളും രോഹ്യംഗിന്‍ മുസ്ലീംങ്ങളുമാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ആരോപിച്ചു.വോട്ടു ചെയ്യാനെന്ന വ്യാജേന കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് പോയ ബംഗാളികള്‍ ഇനി തിരിച്ചു വരില്ല. വര്‍ഷങ്ങളായി ബംഗാളികളെന്ന പേരില്‍ കേരളത്തില്‍ കഴിഞ്ഞിരുന്നവരില്‍ ബഹുഭൂരിപക്ഷവും ബംഗ്ലാദേശികളായിരുന്നു.

ബംഗാളില്‍ സര്‍ക്കാര്‍ മാറിയതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന ഇവര്‍ അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്ക് കടന്നിരിക്കുകയാണ്. അതിഥി തൊഴിലാളികളെന്ന പേരില്‍ ഇത്രയും കാലം മയക്കുമരുന്ന് കച്ചവടം, പെണ്‍വാണിഭം തുടങ്ങിയ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നുവെന്നും ഉത്തംകുമാര്‍ ആരോപിച്ചു.

കേരളത്തിലെ ക്രിമിനല്‍ കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും ഈ അതിഥി തൊഴിലാളികളാണെന്നും ഉത്തംകുമാര്‍ പറഞ്ഞു. പായിപ്പാട് പെരുമ്പാവൂര്‍ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് ഇവര്‍ സമൂദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ പോലും ശ്രമിച്ചിരുന്നു.

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടങ്ങുകയും ചെയ്തതോടെ പിടിക്കപ്പെടുമെന്ന ഭയത്തില്‍ ബംഗാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നവര്‍ നാടു വിട്ടിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

ചാണ്ടി ഉമ്മനും ബിന്ദു കൃഷ്ണയും ബൽറാമും മന്ത്രിയായേക്കും; അഞ്ചിൽ ഉറച്ച് ലീഗ്

ഒളിച്ചുകളി അവസാനിപ്പിക്കാതെ ചെന്നിത്തല; വിഡി എത്തും മുൻപേ വീട്ടിൽ നിന്ന് മാറി

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല

കോമയിൽ കിടന്നപ്പോൾ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി; യാഥാർഥ്യം അംഗീകരിക്കാനാകാതെ 19കാരി

"മന്ത്രിസഭയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രി"; സതീശന് ആശംസകൾ നേർന്ന് ചെന്നിത്തല