ഒരു വര്‍ഷം കടലില്‍ എത്തുന്നത് 50 ലക്ഷം കിലോ പ്ലാസ്റ്റിക്ക്

 
Mumbai

ഒരു വര്‍ഷം കടലില്‍ എത്തുന്നത് 50 ലക്ഷം കിലോ പ്ലാസ്റ്റിക്ക്

ഇത് വലിയ ദുരന്തമെന്ന് വിദഗ്ധര്‍

Mumbai Correspondent

മുംബൈ: മുംബൈ കടലില്‍ ഒരുവര്‍ഷമെത്തുന്നത് 50 ലക്ഷം കിലോ പ്ലാസ്റ്റിക്. സമുദ്രങ്ങളില്‍നിന്നും നദികളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മലിനീകരണം നീക്കംചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ദി ഓഷ്യന്‍ ക്ലീന്‍അപ്പ് നടത്തിയ ഒരുവര്‍ഷം നീണ്ടുനിന്ന പഠനത്തിലാണ് ഈ വിവരം.2024 മേയ് മുതല്‍ 2025 മേയ് വരെ നടത്തിയ പഠനത്തില്‍ മുംബൈ മെട്രപൊളിറ്റന്‍ മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം താനെ കടലിടുക്ക്, മലാഡ് കടലിടുക്ക്, വസായ് കടലിടുക്ക് എന്നിവയില്‍നിന്നാണ്.

220 കിലോമീറ്റര്‍ തീരപ്രദേശം, 152 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ക്കാടുകള്‍, 107 സംരക്ഷിത ഇനങ്ങള്‍, സമുദ്ര ആവാസവ്യവസ്ഥയെ ആശ്രയിക്കുന്ന 19 ലക്ഷം ജീവിവര്‍ഗം എന്നിവയെ ഇത് സാരമായി ബാധിക്കുന്നുണ്ട്.

പ്ലാസ്റ്റിക് കടലിലേക്ക് എത്തിച്ചേരുന്നത് തടയുന്നതിനുള്ള ഉപകരണങ്ങള്‍ മഴക്കാലത്തിനുമുന്‍പ് സ്ഥാപിക്കാന്‍ ദി ഓഷ്യന്‍ ക്ലീന്‍അപ്പ് ഉദ്ദേശിക്കുന്നുണ്ട്. 61 മുതല്‍ 92 ടണ്‍ വരെ പ്ലാസ്റ്റിക് വീണ്ടെടുക്കാന്‍ ഇത്തരം ഉപകരണങ്ങളിലൂടെ കഴിയും. വേലിയേറ്റ സമയത്ത് മാലിന്യം പിടിച്ചെടുക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്