കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി 
Mumbai

കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

താനെ: കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി തന്‍റെ ‘കാലാപാനി’, ‘സ്നേഹ ചങ്ങലയിലെ തടവുകാർ’ എന്നീ ചെറുകഥകൾ അവതരിപ്പിച്ചു. കെവിഎസ് നെല്ലുവായി ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു.

കവിയും ജീവകാരുണ്യ പ്രവർത്തകനുമായ കൃഷ്ണകുമാർ ഹരിശ്രീയുടെ പ്രഥമ കവിതാ സമാഹാരം “ഹരിശ്രീ കുറിച്ച കവിതകൾ” ചടങ്ങിൽ ലിനോദ് വർഗ്ഗീസ് കവി കുറ്റൂർ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. മുംബൈ നഗരം വിട്ട് നാട്ടിൽ സ്ഥിരതാമസമാക്കാൻ പോകുന്ന ഈസ്റ്റ് കല്യാൺ സമാജത്തിന്റെ സജീവ പ്രവർത്തകനും മുംബൈയിലെ പ്രമുഖ സാമൂഹിക- സാംസ്കാരിക പ്രവർത്തകനുമായ രാജൻ പണിക്കരെ ഈസ്റ്റ് കല്യാൺ കേരളസമാജം പ്രസിഡണ്ട് ലളിത മേനോനും സെക്രട്ടറി സംഗീത് നായരും ചേർന്ന് ആദരിച്ചു. കാട്ടൂർ മുരളിയുടെ ചെറുകഥകളെ കുറിച്ചുള്ള ചർച്ച കവി ഈ. ഹരിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.മുംബൈയുടെ ജീവിതത്തെ അതി സൂക്ഷ്മമായാണ് കാട്ടൂർ മുരളി തന്‍റെ ചെറുകഥകളിൽ ആവിഷ്കരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിലെ മില്‍തൊഴിലാളികളുടെ ജീവിതം പറയുന്ന കഥയായ കാലാപാനി മുംബൈ നഗരത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുന്നു. ഓരോ മുംബൈ മലയാളിയുടെയും ഹൃദയത്തെ സ്പർശിക്കുന്നതാണ് അവതരിപ്പിച്ച രണ്ട് കഥകളും എന്ന് പൊതുവായി വിലയിരുത്തപ്പെട്ടു.

ലിനോദ് വർഗീസ്, രാജൻ പണിക്കർ, സന്തോഷ് പല്ലശ്ശന, ലളിതാ മേനോൻ, രാജേന്ദ്രൻ കുറ്റൂർ, ഉദയകുമാർ മാരാർ, വി. കെ. ശശീന്ദ്രൻ, ദീപാ വിനോദ്, സുജാത എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ